കൂടത്തായ് കൊലപാതക പരമ്പര; പൊന്നാമറ്റം ഷാജുവിന്‍റെ രഹസ്യമൊഴിയെടുത്തു

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരകേസിൽ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് കോടഞ്ചേരി പാലക്കയം പൊന്നാമറ്റം ഷാജു സഖറിയാസിന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തി. ഇന്നലെ വൈകിട്ട് നാലിനോടെയാണ് ഷാജു കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി- ഒന്നിൽ മൊഴി നൽകാനെത്തിയത്.

ജോളിയുടെ ആദ്യഭർത്താവ് കൂടത്തായ് പൊന്നാമറ്റം റോയ് തോമസിനെ ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് ഇയാളുടെ രഹസ്യ മൊഴി എടുത്തത്. ഒരു മണിക്കൂറിലധികം മൊഴിയെടുക്കൽ നീണ്ടു. റോയിയുടെതടക്കം കൊലപാതകങ്ങളിൽ ഷാജു ജോളിക്കെതിരെ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇത് കേസിന്‍റെ വിചാരണ വേളയിൽ മാറ്റി പറയാതിരിക്കുന്നതിനാണ് ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം രഹസ്യമൊഴിയെടുത്തത്.

ഇതേ കേസിൽ റോയിയുടെ മക്കളായ റെമോ, റൊണാൾഡ്, റോയിയുടെ ബന്ധു പൊന്നാമറ്റം ജോസഫ് എന്നിവരിൽ നിന്ന് കുന്നമംഗലം കോടതി കഴിഞ്ഞദിവസം രഹസ്യമൊഴിയെടുത്തിരുന്നു. റോയി വധകേസിൽ ഷാജുവിനെ സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.

Related posts