സർവ ഐശ്വര്യങ്ങൾ പ്രദാനം ചെയ്യും; ഏഴരപ്പൊന്നാന ദർശനത്തിനൊരുങ്ങി ആസ്ഥാനമണ്ഡപം

ഏറ്റുമാനൂർ: ആസ്ഥാന മണ്ഡപമൊരുങ്ങി. ഭക്തജന സഹസ്രങ്ങളെ വരവേൽക്കാൻ ഏറ്റുമാനൂർ മഹാദേവക്ഷേത്രവും. നാളെയാണ് പ്രശസ്തമായ ഏഴരപ്പൊന്നാന ദർശനവും വലിയകാണിക്കയും. ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങായ ഏഴരപ്പൊന്നാന ദർശനം നാളെ രാത്രി 12നാണ്. ആസ്ഥാന മണ്ഡപത്തിലാണ് ഏഴരപ്പൊന്നാന ദർശനം നടക്കുന്നത്.

കമനീയമായി അലങ്കരിച്ച് ദീപപ്രഭയിൽ വെട്ടിത്തിളങ്ങുന്ന ആസ്ഥാന മണ്ഡപത്തിന്‍റെ ഇരുവശങ്ങളിലുമായി ഏഴരപ്പൊന്നാനകളെയും മധ്യത്തിലായി ഏറ്റുമാനൂരപ്പന്‍റെ തിടമ്പും പ്രതിഷ്ഠിക്കും. ഭക്തജനങ്ങൾ ഏഴരപ്പൊന്നാന ദർശനത്തിനു ശേഷം വലിയ കാണിക്കയർപ്പിച്ചാകും മടക്കം. ക്ഷേത്രത്തിലെ അറയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഏഴരപ്പൊന്നാനകളെ എട്ടാം ഉത്സവത്തിനും ആറാട്ടിനും മാത്രമേ പുറത്തെടുക്കാറുള്ളു.ആറാട്ടിനുശേഷം മടങ്ങിയെത്തുന്ന ഏറ്റുമാനൂരപ്പനെ പേരൂർകവലയിലെ ആറാട്ട് എതിരേൽപ് മണ്ഡപത്തിൽ എതിരേൽക്കുന്നത് ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെയാണ്.

ഏഴാം ഉത്സവദിനമായ ഇന്ന് വൈകുന്നേരം കാഴ്ചശ്രീബലിക്ക് അയിലൂർ അനന്തനാരായണനും സംഘവും അവതരിപ്പിക്കുന്ന സ്പെഷൽ പഞ്ചവാദ്യം അകമ്പടിയേകും. തിരുവരങ്ങിൽ ഇന്ന് രാത്രി 9.15ന് ഗംഗാ ശശിധരന്‍റെ വയലിൻ നാദവിസ്മയവും 11ന് മീനടം ബാബുവിന്‍റെ കഥാപ്രസംഗവും 12.30ന് തൃപ്പൂണിത്തുറ കൊച്ചിൻ റിലാക്സിന്‍റെ ഭക്തിഗാനമേളയും രണ്ടിന് തിരുവനന്തപുരം രംഗക്ഷേത്രയുടെ നൃത്തനാടകവും അരങ്ങേറും.

Related posts

Leave a Comment