കോട്ടയത്ത് പതിനാറുകാരിയെ കാമുകൻ കൊന്നു കുഴിച്ചുമൂടി; മണ്ണിനടിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം നഗ്നമായ നിലയിൽ; കോട്ടയം അരീപ്പറമ്പിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്‍റെ കഥയിങ്ങനെ…

കോട്ടയം  മണർകാടിന് സമീപം അരീപ്പറന്പിൽ പതിനാറു വയസുകാരിയെ കാമുകൻ കൊന്നു കുഴിച്ചുമൂടി. രണ്ടു ദിവസം മുൻപ് പെണ്‍കുട്ടിയെ കാണാതായ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. മണർകാട് മാലം സ്വദേശി അജീഷ് എന്ന യുവാവാണ് കേസിലെ പ്രധാന പ്രതി. ഇയാൾ ഉൾപ്പടെ നാല് പേർക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ച മുതലാണ് അയർക്കുന്നം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായത്. പിന്നാലെ മാതാപിതാക്കൾ പരാതിയുമായി അയർക്കുന്നം പോലീസിനെ സമീപിച്ചു.

പോലീസ് പെണ്‍കുട്ടിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കാമുകനിൽ എത്തിച്ചത്. പെണ്‍കുട്ടിയുടെ ഫോണിലേക്ക് അജീഷ് വിളിച്ചിരുന്നുവെന്ന് മനസിലാക്കി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

അരീപ്പറന്പിന് സമീപം പ്രവർത്തിക്കുന്ന ചെന്നിക്കര ഹോളോ ബ്രിക്സ് കന്പനിയുടെ പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ കന്പനിയിലെ ഡ്രൈവറാണ് പ്രതി അജീഷ്. ഇയാൾ പെണ്‍കുട്ടിയെ അനുനയത്തിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി പത്തടി താഴ്ചയുള്ള കുഴിയിലേക്ക് മൃതദേഹം തള്ളിയിട്ടു. പിന്നീട് പ്രതി കുഴിയിലിറങ്ങി മണ്ണുമാറ്റി മൃതദേഹം കുഴിച്ചിടുകയായിരുന്നു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു.

നഗ്നമാക്കപ്പെട്ട മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലാണ് പോലീസ് പുറത്തെടുത്തത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സ്ഥലത്ത് പരിശോധന തുടരുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും.

Related posts