കെഎസ്ആർടിസിക്ക് എഞ്ചിനീയറില്ല;  60 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചു

പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: എഞ്ചിനീയർമാർ ഇല്ലാത്തത് മൂലം കെ എസ് ആർ ടി സി യുടെ പല നിർമ്മാണ പ്രവർത്തനങ്ങളും സ്തംഭിച്ചതായി സിഎംഡി ബിജു പ്രഭാകരൻ.സർക്കാർ അനുമതിയോടെ കോർപ്പറേഷന്‍റെ വസ്തുവകകളിൽ 60 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ഇത് ഇപ്പോൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ല.

ചീഫ് എഞ്ചിനീയർ ഇല്ലാത്തതിനാൽ ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്‍റെ ടെക്നിക്കൽ കമ്മിറ്റി പോലും ചേരാൻ പറ്റാത്ത സാഹചര്യമാണെന്നും സി എം ഡി.കോർപ്പറേഷനിൽ ചീഫ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എക്സിക്യുട്ടീവ് എഞ്ചിനിയർ തുടങ്ങിയ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.

കോർപ്പറേഷനിലെ സ്ഥിരം ജീവനക്കാരിൽ നിന്നും ബി.ടെക് യോഗ്യതയുള്ളവരെ ചീഫ് ഓഫീസിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കാൻ നീക്കം തുടങ്ങി.സിവിൽ, ഇലക്ട്രിക്കൽ എഞ്ചിനീയർമാരെയാണ് പരിഗണിക്കുന്നത്.

കെ എസ് ആർ ടി സി യിൽ കരാർ വ്യവസ്ഥയിൽ കൺസൾട്ടന്‍റായി (പി ആന്‍റ് സി ഡബ്ളിയു) നിയമിതനായിട്ടുള്ള മുൻ പിഡബ്യൂഡി.ചീഫ് എഞ്ചിനീയർ എം.എൻ.ശിവരാജിനെ ചീഫ് എഞ്ചിനീയറായി കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ഡയറക്ടർ ബോർഡിന്‍റെ അനുമതിയോടെയായിരിക്കും ഈ നിയമനം .

കോർപ്പറേഷനിലെ സ്ഥിരം ജീവനക്കാരായ എഞ്ചിനീയർമാരെ ചീഫ് ഓഫീസിലേക്ക് താത്ക്കാലികമായി നിയമിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. താല്പര്യമുള്ള എഞ്ചിനീയർമാർ എട്ടിനുള്ളിൽ യൂണിറ്റ് ഓഫീസർമാർ മുഖേന അപേക്ഷ നല്കണം. സിവിൽ എഞ്ചിനീയർമാരിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

ചീഫ് ഓഫീസിലേക്കുള്ള നിയമനം താത്ക്കാലികമാണ്. കേരളത്തിലെ വിടെയും ജോലി ചെയ്യാൻ തയാറായിരിക്കണം. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നവർക്ക് ശമ്പളത്തിന് പുറമേ അലവൻസുകളും അനുവദിക്കും. ഗ്രേഡ്‌ പ്രമോഷൻ, സീനിയോറിറ്റി എന്നിവയ്ക്കും പരിഗണിക്കും.


 

Related posts

Leave a Comment