കുറുപ്പംപടി പുലിമലയിൽ കുടിവെള്ള വിതരണ പൈപ്പിന്‍റെ  വാൽവിൽ ചത്ത എലി; വെള്ളം ഉപയോഗിച്ചവർ ഭീതിയിൽ; ജലസംഭരണി വൃത്തിയാക്കിയിട്ട് ഏറെ നാളായെന്ന് നാട്ടുകാർ 

കുറുപ്പംപടി: ജല അഥോറിറ്റിയുടെ കുറുപ്പംപടി പുലിമലയിലെ കുടിവെള്ള വിതരണ പൈപ്പിന്‍റെ വാൽവിൽ ചത്ത എലി. ജലവിതരണം തടസപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വാൽവിൽ ചത്ത എലിയെ കണ്ടെത്തിയത്.

പുലിമലയിലെ ജലസംഭരണിയിൽനിന്നാണ് കുറുപ്പംപടി ടൗണിന്‍റെ ഒട്ടു മിക്ക ഭാഗത്തേക്കും കുടിവെള്ളം വിതരണം ചെയ്യുന്നത്. സംഭവം അറിഞ്ഞതുമുതൽ വെള്ളം ഉപയോഗിച്ചവർ ഭീതിയിലാണ്. ജലസംഭരണി വൃത്തിയാക്കിയിട്ട് ഏറെ നാളായെന്ന് നാട്ടുകാർ പറയുന്നു.

എന്നാൽ സംഭരണി വൃത്തിയാക്കിയിട്ട് ഒരു മാസം പോലുമായില്ലെന്നാണ് ജല അഥോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. രായമംഗലം പഞ്ചായത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും കുറുപ്പംപടി ടൗണിൽ പൂർണമായും കുടിവെള്ളം വിതരണം ചെയ്യുന്നത് പുലിമലയിലെ സംഭരണികളിൽനിന്നാണ്. എത്രയുംവേഗം ജലസംഭരണിയും പരിസപ്രദേശവും വൃത്തിയാക്കി കുടിവെള്ള വിതരണം പുനഃരാരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Related posts