ഫണ്ട് വിനിയോഗം ;അന്വേഷണസമിതിയെക്കുറിച്ച്അറിയില്ലെന്ന് ഇ .ശ്രീധരന്‍


കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാന്‍ ചുമതല നല്‍കിയിട്ടില്ലെന്ന് ഇ.ശ്രീധരന്‍ . ഇ. ശ്രീധരനുള്‍പ്പെടെ മൂന്നുപേരാണ് അന്വേഷണ സമിതിയിലെന്നത് പുറത്തുവന്നതിനെ തുടര്‍ന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ആരും ഇക്കാര്യവുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചിട്ടില്ലെന്നും ഇതേകുറിച്ച് യാതൊന്നും അറിയില്ലെന്നും അദ്ദേഹം രാഷ്ട്ര ദീപികയോട് പറഞ്ഞു.ശ്രീധരനെ കൂടാതെ സി.വി.ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരുടെ പേരുകളാണ് പുറത്തുവരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് കമ്മീഷനെ നിയോഗിച്ചതെന്നാണ് പറയുന്നത്. മൂന്ന് പേരും പാര്‍ട്ടി അംഗങ്ങളാണെങ്കിലും സ്വതന്ത്ര വ്യക്തിത്വങ്ങളാണ്.

കേരളത്തിലെ കനത്ത തോല്‍വിയെക്കാള്‍ പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയതാണ് കൊടകര കുഴല്‍പ്പണക്കേസ്. ഇക്കാര്യത്തില്‍ വസ്തുത അറിയാനാണ് കമ്മീഷനെ വച്ചതെന്നാണ് പറയുന്നത്.

ഇതോടൊപ്പം തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെയും വലിയ തോതില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ പരാതി സംബന്ധിച്ച് സുരേഷ് ഗോപി എംപിയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts

Leave a Comment