ചൂടിൽ ആശ്വാസം തരുമെങ്കിലും വിലയിൽ കൈ പൊള്ളിക്കും; ചെറുനാരങ്ങയ്ക്കു തീവില; കുത്തനെ ഉയർന്ന വില മലയാളികളെ ഞെട്ടിക്കും

കൊച്ചി: ചെറുനാരങ്ങയ്ക്കു തീവില. കിലോയ്ക്ക് 240 . ഓണക്കാലത്ത് 120 രൂപവരെ വില ഉയര്‍ന്നിരുന്നെങ്കിലും വ്യാപാരികളെയും ഉപഭോക്താക്കളെയും ബാധിച്ചിരുന്നില്ല. ഓണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് വില കുതിച്ചുകയറിയത്.

ആന്ധ്രാപ്രദേശില്‍നിന്നാണ് കേരളവിപണിയിലേക്കു ചെറുനാരങ്ങ കൂടുതലായും എത്തുന്നത്. എന്നാല്‍ അവിടെ ഉത്പാദനം കുറഞ്ഞതും കാലാവസ്ഥാവ്യതിയാനവും ചെറുനാരങ്ങയുടെ വരവിനെ ബാധിച്ചു.

നിലവില്‍ തമിഴ്‌നാട് വിപണിയെയാണു കേരളത്തിലെ വ്യാപാരികള്‍ ആശ്രയിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നെത്തുന്ന പുളിയങ്കുടി നാരങ്ങയാണ് ഇപ്പോള്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നത്.

Related posts

Leave a Comment