മധ്യപ്രദേശിൽ സൗഹൃദത്തിൽനിന്നു പിന്മാറിയതിനു വിദ്യാർഥി സഹപാഠിയെ കുത്തിക്കൊലപ്പെടുത്തി. 17കാരിയായ പ്ലസ് ടു വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്.
ധാർ ജില്ലയിൽ ഉമർബാൻ പോലീസ് പോസ്റ്റിന്റെ പരിധിയിലുള്ള കൃഷിയിടത്തിൽ ശനിയാഴ്ചയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിൽ വിദ്യാർഥിനിയെ സഹപാഠി ശല്യം ചെയ്തിരുന്നുവെന്ന് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി കൃഷിയിടത്തിൽ വരണമെന്ന് ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെടുകയും അവിടെവച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ കുത്തിക്കൊല്ലുകയായിരുന്നു. പെൺകുട്ടി സൗഹൃദം അവസാനിപ്പിച്ചതോടെയാണു താൻ കൃത്യം നടത്താൻ തീരുമാനിച്ചതെന്നു പ്രതി പോലീസിനോട് പറഞ്ഞു.