മൊബൈല്‍ ഫോണ്‍ ചതിച്ചു! അര്‍ധരാത്രി കാമുകിയുടെ വീടിന്റെ ഭിത്തിയില്‍ വലിഞ്ഞുകയറിയ കാമുകന് ദാരുണാന്ത്യം

kamuകാമുകന്മാരുടെ പലതരത്തിലുള്ള ഭ്രാന്തും കണ്ടിട്ടുണ്ട്. എന്നാല്‍, രാജസ്ഥാനിലെ ജയ്പൂരില്‍നിന്നുള്ള ഈ കാമുകനു പറ്റിയ ദുരന്തം ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയിരിക്കുകയാണ്. മൂന്നു നില കെട്ടിടത്തില്‍ നിന്ന് വീണ് റഷീദ് അലി എന്ന 22 കാരനാണ് മരിച്ചത്. സംഭവത്തിനു പിന്നില്‍ കാമുകിയുടെ ബന്ധുക്കളാണെന്നും അവര്‍ അലിയെ മനപൂര്‍വം വലിച്ചു താഴെയിട്ടതാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

സമീപത്തുള്ള മറ്റൊരു കെട്ടിടത്തില്‍ നിന്നാണ് റഹീദ് അലി കാമുകിയുടെ വീടിന്റെ ഭിത്തിയില്‍ പിടിച്ചുകയറാന്‍ ശ്രമിച്ചത്. ബാലന്‍സ് നഷ്ടപ്പെട്ട് ഇയാള്‍ നിലത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭിത്തിയില്‍ പിടിച്ചു കയറുന്നതിനിടെ പോക്കറ്റില്‍ കിടന്ന ഫോണ്‍ എടുക്കാന്‍ ശ്രമിച്ചതാണ് അലി താഴേക്കു വീഴാന്‍ കാരണമെന്നാണ് സൂചന.

അയല്‍ഗ്രാമത്തിലുള്ള പെണ്‍കുട്ടിയുമായി അലി കടുത്ത പ്രണയത്തിലായിരുന്നു. ദിവസവും മണിക്കൂറുകളോളം ഇരുവരും ഫോണില്‍ സംസാരിക്കുമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ബന്ധത്തില്‍ താല്പര്യവുമില്ലായിരുന്നു. തിങ്കളാഴ്ച രാത്രി കാമുകിയെ കാണാന്‍ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിനടുത്തെത്തി. അരമണിക്കൂറിലേറെ സംസാരിച്ചിരുന്ന ശേഷം വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ പെണ്‍കുട്ടി .യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലേക്കുള്ള പൈപ്പലൈന്‍ വഴി മുകളിലേക്ക് പിടിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് നിലത്തുവീഴുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനുമേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്ന് പോലീസ് പറയുന്നു.

Related posts