ചാറ്റിംഗില്‍ സുന്ദരികളായ സ്ത്രീകളുടെ ഫോട്ടോ കാണിച്ച് ‘ചൂണ്ടയിടും’ ! ഇര കൊത്തിയെന്നു തോന്നിയാല്‍ പിന്നെ വാട്‌സ് ആപ്പ് നമ്പരുകളിലൂടെയുള്ള കളി; ഒരു വര്‍ഷത്തിനിടെ അബ്ദു സമദ് സമ്പാദിച്ചത് 19 ലക്ഷം രൂപ…

ഓണ്‍ലൈനിലൂടെ സുന്ദരികളുടെ ഫോട്ടോ കാണിച്ച് അതി സമര്‍ഥമായി പണം തട്ടിയ യുവാവ് പിടിയില്‍. പെരിന്തല്‍മണ്ണ കുന്നക്കാവ് സ്വദേശി പാറക്കല്‍ വീട്ടില്‍ അബ്ദുസമദ് ആണ് അറസ്റ്റിലായത്.

ഫോട്ടോ കാണിച്ച് യുവാക്കളെ പ്രലോഭിപ്പിച്ച ശേഷം വാട്‌സ് ആപ്പില്‍ ബന്ധപ്പെടുമ്പോള്‍ വീഡിയോ കോള്‍, വോയിസ് കോള്‍, ചാറ്റിങ്, ഡെമോ തുടങ്ങിയവക്ക് വിവിധ നിരക്കും ബാങ്ക് അക്കൗണ്ട് നമ്പറും ആവശ്യപ്പെടുന്നതായിരുന്നു ഇയാളുടെ പതിവ്.

ലോക്കാന്‍ന്റോ എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെയാണ് സുന്ദരികളായ യുവതികളുടെ പേരില്‍ അശ്ലീല ചാറ്റിങ് നടത്തി പണത്തട്ടിപ്പ് നടന്നത്.

ഫോട്ടോയും വോയ്‌സ് കോളുകളും വഴി യുവാക്കളെ പരമാവധി കൊതിപ്പിച്ച ശേഷം വീഡിയോ ചാറ്റിംഗ് നടത്താന്‍ എന്ന പേരില്‍ 1,500 രൂപാ മുതല്‍ 2,000 രൂപ വരെ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.

പണം അക്കൗണ്ടില്‍ കയറിയാല്‍ ബ്ലോക്ക് ചെയ്ത് മുങ്ങും. സ്ത്രീകളുടെ പേരില്‍ അശ്ലീല ചാറ്റിംഗ് നടത്തി പണം തട്ടുന്ന യുവാവിനെ പൊലീസ് പിടികൂടിയത് സമര്‍ത്ഥമായ നീക്കത്തിലൂടെയാണ്.

ആരും നാണക്കേട് ഭയന്ന് പരാതി നല്‍കില്ലെന്ന ധാരണയിലായിരുന്നു തട്ടിപ്പുകള്‍.

ഇതിന് പിന്നില്‍ വമ്പന്‍ മാഫിയ ഉണ്ടോയെന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം നടത്തും.

സമദിന് ഒറ്റയ്ക്ക് ഇതെല്ലാം ചെയ്യാനാകില്ലെന്ന് പൊലീസ് തിരിച്ചറിയുന്നു. സെക്‌സ് ചാറ്റുകളുടെ സാമ്പിളുകളും നഗ്നചിത്രങ്ങളും കാട്ടിയാണ് ഇയാള്‍ ഇരകളുടെ വിശ്വാസം പിടിച്ചു പറ്റിയിരുന്നത്.

ഇതിനു ശേഷം ലൊക്കാന്റോയിലൂടെയും ഷെയര്‍ചാറ്റിലൂടെയും കൂടുതല്‍ ചിത്രങ്ങളും വീഡിയോകളും നല്‍കാമെന്നു പറയും.

ആവശ്യക്കാരന് വാട്സ്ആപ്പ് നമ്പറും നല്‍കും. ബന്ധപ്പെടുമ്പോള്‍ വീഡിയോകോള്‍, വോയ്സ്‌കോള്‍, ചാറ്റിംഗ് ഡെമോ എന്നിവയ്ക്ക് വിവിധ നിരക്കുകള്‍ ആവശ്യപ്പെടും.

അക്കൗണ്ട് നമ്പറും ചോദിക്കും. വിശ്വാസം വരാന്‍വേണ്ടി 400 രൂപ ഈ അക്കൗണ്ടില്‍ ഇടുന്നവര്‍ക്ക് ഇട്ടതിന്റെ സ്‌ക്രീന്‍ഷോട്ട് കാണിച്ചാല്‍ ഏതെങ്കിലും ഒരു സ്ത്രീയുടെ നഗ്‌നഫോട്ടോ അയച്ചുകൊടുക്കും.

ഇതിനായി മറ്റൊരു സ്ത്രീയുടെ അക്കൗണ്ട് നമ്പറാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. സംശയമുള്ളവര്‍ക്ക് ഷോപ്പിംഗ് മാളില്‍ നില്‍ക്കുന്ന സ്ത്രീയുടെ ചിത്രം നല്‍കും.

വീഡിയോ ചാറ്റിംഗിന് 1500, 2000 രൂപയാണ് ആവശ്യപ്പെടുക. ഇതു നല്‍കിയാല്‍ മുങ്ങും. ലോക്ഡൗണ്‍ കാലത്ത് തട്ടിപ്പ് പുതിയ തലത്തിലെത്തി. ഇതോടെ നിരവധി പരാതികള്‍ ഉയര്‍ന്നു. അങ്ങനെയാണ് അന്വേഷണം നടന്നത്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 19 ലക്ഷത്തിലധികം തുക ഈ വഴിയിലൂടെ ഇയാളുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. നഷ്ടമായത് കുറഞ്ഞ തുക ആയതിനാല്‍ ആരും പരാതിപ്പെടാഞ്ഞതും ഇയാള്‍ക്ക് വളമായി.

എന്നാല്‍ ഈയിടെയായി ഇത്തരത്തിലുള്ള ചാറ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്നും അല്ലെങ്കില്‍ കൂടുതല്‍ തുക വേണമെന്നും ആവശ്യപ്പെട്ട് പ്രതി രംഗത്ത് വന്നതോടെയാണ് ആളുകള്‍ പരാതിയുമായി പൊലീസിലെത്തിയത്.

ഒറ്റയടിയ്ക്ക് കൂടുതല്‍ പണം സമ്പാദിക്കാനുള്ള ഈ മോഹമാണ് സമദിന് വിനയായതും.

Related posts

Leave a Comment