സുഹൃത്തിനെ കൊന്ന് പെട്ടിയിലാക്കി ! മൃതദേഹം യമുനയില്‍ ഒഴുക്കാന്‍ അതിസാഹസിക കൊണ്ടു പോകുന്നതിനിടയില്‍ മലയാളിയടക്കം മൂന്നു പേരെ പോലീസ് പിടികൂടിയതിങ്ങനെ…

സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിക്കവേ മലയാളി അടക്കം മൂന്നുപേര്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ്, കുട്ടു എന്നു വിളിക്കുന്ന മലയാളി മനോജ് പിള്ള എന്നിവരാണു പിടിയിലായത്. ഇവരോടൊപ്പം മുറിയില്‍ താമസിച്ചിരുന്ന 23വയസുള്ള ദീപാംശുവിനെയാണ് ഞായറാഴ്ച രാത്രി ഇവര്‍ കൊലപ്പെടുത്തിയത്.

ഗാസിയാബാദിലെ ഒരു ഡോക്ടറുടെ മകനായ വിശാല്‍ ത്യാഗി(20) ഇക്കൊല്ലത്തെ നീറ്റ് പരീക്ഷയില്‍ വിജയിച്ച ആളാണ്. ഇരുപതുകാരനായ വിശാല്‍ ത്യാഗി ഇക്കൊല്ലത്തെ നീറ്റ് പരീക്ഷ വിജയിച്ച ആളാണ്. ഇവര്‍ ഞായറാഴ്ച മദ്യപിക്കുകയും പിന്നീടു തുടങ്ങിയ വാക്കു തര്‍ക്കം കൈയേറ്റത്തിലും കൊലപാതകത്തിലും അവസാനിക്കുകയുമായിരുന്നു. വിശാല്‍ ത്യാഗിയുടെ അനന്തിരവനാണ് കൊല്ലപ്പെട്ട ദീപാംശു.

മലയാളിയായ മനോജ് പിള്ള നേരത്തേ ഉത്തരാഖണ്ഡിലായിരുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ എത്തിയത് അടുത്ത കാലത്താണ്. അഞ്ചു മാസമായി ഈ നാലു പേരും ഒരുമിച്ച് ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുകയായിരുന്നു. ഞായറാഴ്ച വഴക്കിനെത്തുടര്‍ന്ന് വിശാലും പൗരുഷും കൂടി ദീപാംശുവിന്റെ കൈയും കാലും പിടിച്ചു വയ്ക്കുകയും മനോജ് പിള്ള കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.

പിന്നീട് ദീപാംശുവിന്റെ ശരീരം തുണ്ടു തുണ്ടാക്കി സ്യൂട്ട്‌കേസില്‍ നിറച്ച് യമുനാ നദിയില്‍ തള്ളാനായി കൊണ്ടു പോവുകയായിരുന്നു. ഇവരുെട മറ്റൊരു സുഹൃത്ത് ലാഖോയുടെ കാര്‍ ഇതിനു വേണ്ടി ചോദിച്ചുവെങ്കിലും കിട്ടിയില്ല. പിന്നീട് ഒരു ഇ-റിക്ഷയില്‍ സ്യൂട്ട് കേസുമായി പോകവേ രക്തത്തുള്ളികള്‍ ഇറ്റു വീഴുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെ
ടുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്ത പോലീസ് ഇവരെ കയ്യോടെ പിടികൂടുകയായിരുന്നു.

Related posts