കുടകില്‍ മലയാളി അധ്യാപികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി, കൊലയാളിയെ കുടുക്കിയത് തെങ്ങില്‍ വച്ച മൊബൈല്‍! പോലീസ് പ്രതിയെ കുടുക്കിയത് ഇങ്ങനെ

m-2കര്‍ണാടകയിലെ കുടകില്‍ മലയാളി അധ്യാപിക ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയിലായത് എട്ടുമണിക്കൂറിനുള്ളില്‍. ക്രൂര ബലാത്സംഗത്തിനുശേഷം വീട്ടില്‍ പോയി കിടന്നുറങ്ങിയ പ്രതിയെ കുടുക്കിയത് തെങ്ങില്‍ ഒളിപ്പിച്ച മൊബൈലും. ഗോണിക്കുപ്പയ്ക്കടുത്ത് ടി ഷെട്ടിഗേരി സര്‍ക്കാര്‍ സ്കൂളിലെ അധ്യാപികയായ പ്രമീളയാണ് (33) കൊല്ലപ്പെട്ടത്. എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ ഗിരീഷാണ് പ്രമീളയുടെ ഭര്‍ത്താവ്. എറണാകുളം സ്വദേശി കുമാരന്റെ മകളാണ് പ്രമീള. പ്രമീളയും കുടുംബവും വര്‍ഷങ്ങളായി ടി ഷെട്ടിഗേരിയിലായിരുന്നു താമസം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- സംഭവദിവസം രാവിലെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് പ്രമീള സ്കൂളില്‍നിന്ന് നേരത്തെ മടങ്ങിയിരുന്നു. ഇവരുടെ മക്കള്‍ തൊട്ടടുത്തുള്ള സ്കൂളിലാണ് പഠിക്കുന്നത്. വൈകുന്നേരം മക്കളെ കൂട്ടാന്‍ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ പ്രതിയായ ഹരിഷ് (19) പിന്നിലൂടെയെത്തി വടികൊണ്ട് തലയ്ക്കിടിച്ചുവീഴ്ത്തി. അബോധവസ്ഥയിലായ പ്രമീളയെ അടുത്തുള്ള തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. ഇതിനിടെ പ്രമീളയ്ക്ക് ബോധം വീഴുകയും ചെയ്തു. ബോധം തെളിഞ്ഞപ്പോള്‍ ക്രൂരമായ രീതിയില്‍ പ്രതി ഇവരെ ദേഹോദ്രവം ചെയ്തു. കൊല്ലപ്പെട്ടശേഷവും പ്രമീളയെ ക്രൂരമായി ബലാത്സംഗം ചെയ്തു. പ്രതി പിന്നീട് വീട്ടിലേക്കു മടങ്ങുകയും ചെയ്തു. അക്രമത്തിനും പീഡനത്തിനും ഇരയായി തോട്ടത്തില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് പ്രമീളയെ നാട്ടുകാര്‍ കാണുന്നത്.

പോലീസ് അന്വേഷം ശക്തമാക്കിയതോടെ സംഭവസ്ഥലത്തുനിന്നു യുവാവിന്റെ പാന്റ് ലഭിച്ചു. എന്നാല്‍ നാട്ടുകാര്‍ പലരും കൈകൊണ്ട് എടുത്തു നോക്കിയതിനാല്‍ ഇതില്‍ നിന്നു വിരലടയാളം കിട്ടിരുന്നില്ല. എന്നാല്‍ മറ്റൊരു തെളിവ് പ്രതി സംഭവസ്ഥലത്തു തന്നെ ഉപേക്ഷിച്ചു. കൃത്യത്തിനുശേഷം ഇയാള്‍ ഫോണില്‍ നിന്ന് സിം കാര്‍ഡ് നീക്കം ചെയ്ത് ആ ഫോണ്‍ സമീപത്തുള്ള തെങ്ങിന്റെ മണ്ടയില്‍ ഉപേക്ഷിച്ചു. പോലീസ് അന്വേഷണം നടത്തുന്നതിനിടെ തെങ്ങിനു മുകളിലിരുന്ന മൊബൈലില്‍ അലറാം മുഴങ്ങി. ഇതോടെ മൊബൈല്‍ പോലീസ് കണ്ടെടുത്തു. സിം കാര്‍ഡ് നീക്കം ചെയ്തു എങ്കിലും ഫോണില്‍ മെമ്മറി കാര്‍ഡ് കിടപ്പുണ്ടായിരുന്നു. ഈ കാര്‍ഡില്‍ ഹരീശിന്റെ ഫോട്ടോ കണ്ടെത്തിയതാണ് പോലീസിന് സഹായകമായത്. കൃത്യം നടത്തിയ ശേഷം ഒന്നുമറിയാതെ സ്വന്തം വീട്ടില്‍ കിടന്നുറങ്ങിയ യുവാവിനെ എട്ടുമണിക്കൂറിനുള്ളില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Related posts