ശമ്പളം ചോദിച്ചപ്പോൾ..! മലേഷ്യയിൽ തൊഴിലുടമയുടെ പീഡനമേറ്റ ഹരിദാസന് കൈത്താങ്ങുമായി മമ്മൂട്ടി

കായംകുളം (ആലപ്പുഴ): മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂര പീഡനത്തിനിരയായ ഹരിപ്പാട് സ്വദേശി ഹരിദാസനു ചികിത്സാസഹായവുമായി നടൻ മമ്മൂട്ടി.

മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാകേന്ദ്രത്തിൽ ഹരിദാസനു ചികിത്സ നൽകാമെന്നാണു ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.

മലേഷ്യയിൽ ജോലി ചെയ്ത ശന്പളം ആവശ്യപ്പെട്ടപ്പോഴാണു തൊഴിലുടമ ഹരിദാസനെ ശരീരമാസകലം പൊള്ളലേൽപ്പിച്ചു പീഡിപ്പിച്ചത്. നാലു വർഷം മുന്പാണു ഹരിദാസൻ മലേഷ്യയിൽ ബാർബർ ജോലിക്കായി പോയത്.

എന്നാൽ, രണ്ടു മൂന്നു മാസം കൂടുന്പോഴാണ് ശന്പളം ലഭിച്ചിരുന്നത്. കഴിഞ്ഞ ആറു മാസമായി പണമൊന്നും നൽകിയിരുന്നില്ല. ശന്പളം ചോദിച്ചപ്പോൾ, ശരീരമാസകലം പൊള്ളലേൽപ്പിച്ച് ഒരാഴ്ചയോളം മരുന്നൊന്നും നൽകാതെ പീഡിപ്പിച്ചതായും ഹരിദാസൻ പറഞ്ഞു.

പണം കവർന്നെന്നു കള്ളക്കഥയുണ്ടാക്കിയായിരുന്നു പീഡനം. ഇരുന്പുദണ്ഡ് പഴുപ്പിച്ചു ശരീരത്തിൽവച്ചു പൊള്ളലേൽപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ബന്ധുക്കളെ ഫോണിൽ ബന്ധപ്പെടാൻ പോലും അനുവദിച്ചില്ല.

ദിവസങ്ങൾക്കുശേഷം സമീപത്തെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയുടെ ഫോണിൽനിന്നു ഭാര്യയെ വിളിച്ചാണ് പീഡനവിവരം അറിയിക്കുന്നത്. ശരീരത്തിൽ പൊള്ളലേൽപ്പിച്ച ചിത്രങ്ങളും ഹരിദാസൻ ഭാര്യക്ക് അയച്ചുകൊടുത്തിരുന്നു.

ഭാര്യ രാജശ്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലേഷ്യയിലെ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി അനുരാഗ് സിംഗുമായി ബന്ധപ്പെട്ടാണ് ഹരിദാസനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചത്.

ശരീരമാകെ പൊള്ളലേറ്റതിനാൽ കഴിഞ്ഞ ദിവസം ബന്ധുക്കൾ ഹരിദാസനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പരിശോധനക്കു കൊണ്ടുപോയി.

ആരോഗ്യനില മോശമായിട്ടും ഹരിദാസനെ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തില്ലന്നും മരുന്നുനൽകി വീട്ടിലേക്കുപറഞ്ഞുവിട്ടെന്നും ബന്ധുക്കൾ പറഞ്ഞു. ഇപ്പോൾ, ഹരിദാസന്‍റെ ചികിത്സയും യാത്രാച്ചെലവും പതഞ്ജലി ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Related posts

Leave a Comment