ആ തീരുമാനത്തില്‍ ഞാനിന്ന് ദു:ഖിക്കുന്നു, വെളിപ്പെടുത്തലുമായി മംമ്ത

പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച കഥാപാത്രമാണ് അനുഷ്‌കയുടെ അരുന്ധതി. അരുന്ധതിയെ അവതരിപ്പിച്ച അനുഷ്‌ക അത് മനോഹരമാക്കുകയും ചെയ്തു. രാജകുമാരിയുടെ റോളില്‍ നിറഞ്ഞാടാന്‍ അനുഷ്‌കയെ കഴിഞ്ഞേ ആരുമുള്ളൂ എന്നൊരു ഖ്യാതി പ്രചരിക്കാന്‍ തുടങ്ങിയത് അതോടെയാണ്.

ഇതിഹാസ കഥാപാത്രങ്ങളോട് അനുഷ്‌കയക്ക് എന്നും പ്രത്യേക താല്പര്യമുണ്ട്. അരുന്ധതിയ്ക്ക് ശേഷം, രുദ്രമ്മാ ദേവി, ദേവസേന ഇപ്പോള്‍ അത് ഭാഗ്മതിയില്‍ അവസാനിച്ച് നില്‍ക്കുന്നു. എന്നാല്‍, അരുന്ധതിയാകേണ്ടിയിരുന്നത് അനുഷകയല്ല, മറിച്ച് മലയാളികളുടെ പ്രിയതാരം മംമ്ത ആയിരുന്നു. മംമ്ത തന്നെയാണ് ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

അരുന്ധതി ഉപേക്ഷിക്കേണ്ടി വന്നതില്‍ തനിക്ക് ഇപ്പോഴും സങ്കടമുണ്ടെന്ന് മംമ്ത പറയുന്നു. ‘കുറച്ച് വര്‍ഷങ്ങള്‍ എനിക്ക് സിനിമയോട് പാഷന്‍ ഉണ്ടായിരുന്നില്ല. വെറുതേ സിനിമകള്‍ ചെയ്തിരുന്ന കാലമുണ്ടായിരുന്നു.

അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു നഷ്ടമായി തോന്നുന്നു. കരിയറില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു അന്ന്. എന്നാല്‍, രണ്ട് മാസമായപ്പോള്‍ അപ്പോളോ ആശുപത്രിയിലേക്കുള്ള നിരന്തരമായ യാത്രകള്‍ എനിക്ക് മറ്റൊരു തിരിച്ചറിവ് തന്നു. കരിയറിന്റെ പുറകേ അല്ല, ജീവിതത്തിന്റെ പുറകേ ആണ് ഞാനിപ്പോള്‍ ഓടേണ്ടത് എന്ന തിരിച്ചറിവ്’ – മംമ്ത പറയുന്നു.

 

Related posts