ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പുറത്തിറങ്ങിയ അനുജനെ കൊലപ്പെടുത്തി ജ്യേഷ്ഠന്‍ ! ദാരുണ സംഭവം ഇങ്ങനെ…

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം വീടിനു പുറത്തിറങ്ങിയ അനുജനെ ജ്യേഷ്ഠന്‍ കൊലപ്പെടുത്തി. മുംബൈയിലെ കന്ദിവാലിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവമെന്ന് സാമ്ത നഗര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

പൂനെയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ദുര്‍ഗേഷിനെയാണ് സഹോദരന്‍ രാജേഷ് ലക്ഷ്മി കൊലപ്പെടുത്തിയത്.

കോവിഡ് ഭീതിയെത്തുടര്‍ന്നാണ് ദുര്‍ഘേഷ് നാട്ടിലേക്ക് തിരിച്ചെത്തിയത്. സംഭവ ദിവസം വീടിന് പുറത്തിറങ്ങിയ ദുര്‍ഗേഷ് തിരിച്ചെത്തിയപ്പോള്‍ പ്രതിയും ഭാര്യയും പുറത്തിറങ്ങിയതിന്റെ പേരില്‍ തര്‍ക്കിക്കുകയായിരുന്നു.

ഇതിനിടെ രാജേഷ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ദുര്‍ഗേഷിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് വ്യക്തമാക്കി.

Related posts

Leave a Comment