ബംഗളൂരുവില്‍ മലയാളി യുവാവിനെ കര്‍ണാടക സ്വദേശിനിയായ ലിവ്-ഇന്‍ പങ്കാളി കുത്തിക്കൊന്നു

ലിവ്-ഇന്‍ പങ്കാളിയായ യുവതിയുടെ കുത്തേറ്റ് മലയാളി യുവാവിന് അന്ത്യം. ബംഗളുരുവിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിയായ ജാവേദ്(29) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന കര്‍ണാടക ബെലഗാവി സ്വദേശിനിയായ രേണുക എന്ന 34കാരിയാണ് കൊലപാതകം നടത്തിയത്. ബംഗളുരുവില്‍ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ജാവേദ്. കഴിഞ്ഞ മൂന്നരവര്‍ഷമായി ഇവര്‍ ഇരുവരും ബംഗളുരു നഗരത്തിലെ ലോഡ്ജുകളിലും സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകളിലും വാടകവീടുകളിലുമായി മാറിമാറി താമസിച്ചുവരികയായിരുന്നു. ബെന്നര്‍ഘട്ട റോഡില്‍ ഹൂളിമാവിലെ അക്ഷയനഗറിലെ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം നടക്കുമ്പോള്‍ ഇരുവരും താമസിച്ചിരുന്നത്. രേണുകയ്ക്ക് ആറു വയസുള്ള ഒരു മകളുണ്ട്. ഇരുവരും തമ്മില്‍ ചൊവ്വാഴ്ച വൈകിട്ട് മുതല്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. അതിനിടെയാണ് രേണുക കത്തിയെടുത്ത് ജാവേദിന്റെ നെഞ്ചില്‍ കുത്തിയത്. ഇവര്‍ താമസിച്ചിരുന്ന സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലെ അയല്‍വാസികള്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ജാവേദിനെ കണ്ടെത്തുകയായിരുന്നു. രേണുക ജാവേദിന് സമീപം ഇരിക്കുകയായിരുന്നു. ഉടന്‍തന്നെ ജാവേദിനെ…

Read More

കണ്ണൂരില്‍ വീട്ടമ്മയ്ക്ക് കുത്തേറ്റു ! കുടുംബ സുഹൃത്തിനായി പോലീസിന്റെ തിരച്ചില്‍

കണ്ണൂര്‍ എടക്കാട് വീട്ടമ്മയ്ക്ക് കുത്തേറ്റു. എടക്കാട് യുപി സ്‌കൂളിന് സമീപത്തെ സാബിറ (43)യ്ക്കാണ് കുത്തേറ്റത്. ഇന്നു രാവിലെയാണ് സംഭവം. പരുക്കേറ്റ സാബിറയെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി. വീട്ടിലെത്തിയ കുടുംബ സുഹൃത്താണ് തര്‍ക്കത്തിനിടയില്‍ കത്തി കൊണ്ട് കൊണ്ട് കുത്തിയതെന്ന് പോലീസ് സംശയിക്കുന്നു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.

Read More

അങ്കമാലിയിലെ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു ! മുന്‍ സുഹൃത്ത് പിടിയില്‍

കൊച്ചി: അങ്കമാലിയിലെ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. മൂക്കന്നൂരിലെ എംഎജിജെ ആശുപത്രിയിലാണ് സംഭവം. ലിജി(40)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ മുന്‍ സുഹൃത്തായ മഹേഷി(42)നെ പോലീസ് പിടികൂടി. ആശുപത്രിയുടെ നാലാം നിലയില്‍ വച്ചായിരുന്നു സംഭവം. രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയതായിരുന്നു ലിജി ആശുപത്രിയില്‍. മഹേഷ് ഇവിടെ എത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ കൈയില്‍ കരുതിയ കത്തിയെടുത്ത് മഹേഷ്, ലിജിയെ കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ലിജി മരിച്ചു. ലിജിയും മഹേഷും നേരത്തെ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അടുത്തിടെ ഇവര്‍ തമ്മില്‍ അകന്നു. ഇതേചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Read More

യുവവ്യവസായി ബൈക്കില്‍ ആശുപത്രിയിലെത്തിയത് കഴുത്തില്‍ തറച്ച കത്തിയുമായി ! സഹോദരന്‍ ഒളിവില്‍…

മഹാരാഷ്ട്രയില്‍ യുവ ബിസിനസുകാരന്റെ കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച് സഹോദരന്‍. കഴുത്തില്‍ കുത്തേറ്റ കത്തിയുമായി യുവാവ് ഉടന്‍ തന്നെ ബൈക്ക് ഓടിച്ച് ആശുപത്രിയില്‍ എത്തി. ആക്രമണത്തില്‍ ഞരമ്പ് മുറിയാതിരുന്നത് കൊണ്ട് 32കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നവി മുബൈയിലാണ് സംഭവം. തേജസ് പാട്ടീലിനെയാണ് ഇളയ സഹോദരന്‍ മോനിഷ് ആക്രമിച്ചത്. വീട്ടില്‍ ഉറങ്ങുന്നതിനിടെ തേജസ് പാട്ടീലിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മോനിഷ് കടന്നുകളഞ്ഞതായി പോലീസ് പറയുന്നു. കടുത്ത വേദനയിലും രക്തസ്രാവത്തിലും തേജസ് ബൈക്ക് എടുത്ത് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്കാണ് ബൈക്കില്‍ പോയത്. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ കത്തി ഊരിയെടുത്തു. ഞരമ്പ് മുറിയാതിരുന്നത് കൊണ്ടാണ് അത്യാഹിതം സംഭവിക്കാതിരുന്നത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മോനിഷിനെതിരേ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ആവശ്യത്തിന് ദോശ ഉണ്ടാക്കി കൊടുത്തില്ല ! വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്…

ആവശ്യത്തിന് ദോശ ഉണ്ടാക്കി നല്‍കാഞ്ഞതിന്റെ പേരില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. കൃഷ്ണഗിരി ജില്ലയിലെ മാത്തൂരിനടുത്ത് എന്‍ മോട്ടൂര്‍ ഗ്രാമത്തില്‍ മാതാമ്മാള്‍ (50) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് ഗണേശനെ (60) അറസ്റ്റ് ചെയ്തു. കഴിഞ്ഞ 11ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഗണേശന്‍ ഭാര്യയോട് ദോശ ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാതാമ്മാള്‍ മൂന്ന് ദോശ ഉണ്ടാക്കി ഭര്‍ത്താവിനു നല്‍കി. പിന്നാലെ, പാചകവാതകം തീര്‍ന്നു. ഗണേശന്‍ വീണ്ടും മൂന്നു ദോശ കൂടി ആവശ്യപ്പെട്ടെങ്കിലും ഗ്യാസ് തീര്‍ന്നതിനാല്‍ ദോശ ഉണ്ടാക്കാനാകില്ലെന്ന് മാതാമ്മാള്‍ പറഞ്ഞു. ഇതില്‍ കുപിതനായ ഗണേശന്‍ ഭാര്യയുടെ തലയിലും കഴുത്തിലും കയ്യിലും വെട്ടുകയായിരുന്നു. ഇയാളെ തടയാന്‍ ശ്രമിച്ച മരുമകള്‍ വിജയലക്ഷ്മി, പേരക്കുട്ടി തനിഷ (2) എന്നിവര്‍ക്കും ഗുരുതര പരുക്കേറ്റു. പോലീസെത്തിയാണ് മൂവരെയും ആശുപത്രിയിലെത്തിച്ചത്.

Read More

ഭാര്യയുടെ സുഹൃത്തിനെ പോലീസ് സ്‌റ്റേഷനിലിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ! പ്രതി കസ്റ്റഡിയില്‍…

ഭാര്യയുടെ സുഹൃത്തിനെ പോലീസ് സ്‌റ്റേഷനില്‍ വച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. മാള പോലീസ് സ്‌റ്റേഷനിലാണ് സംഭവം. തൃശൂര്‍ സ്വദേശി സജീഷിനാണ് കുത്തേറ്റത്. പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടാണ് ഇരുവരും മാള പൊലീസ് സ്റ്റേഷനിലെത്തിയത്. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് സംസാരിക്കവേ, പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ സുഹൃത്തിനെ കത്രിക കൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സജീഷിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ബീഡി നല്‍കാഞ്ഞതിനെത്തുടര്‍ന്ന് യുവാവിനെ കുത്തിക്കൊല്ലാന്‍ അയല്‍വാസിയുടെ ശ്രമം ! സംഭവം തിരുവനന്തപുരത്ത്…

യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. പൗണ്ടുകുളം കോളനി ഹൗസ് നമ്പര്‍ 100ല്‍ ഉല്ലാസ് കുമാറാ(40)ണ് കന്റോണ്‍മെന്റ് പോലീസിന്റെ പിടിയിലായത്. അയല്‍വാസിയായ സുനില്‍ കുമാറിനെയാണ് ഇയാള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തൈക്കാട് പൗണ്ടുകുളത്ത് തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബീഡി നല്‍കാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സുനില്‍കുമാറിനെ വീടിനുമുന്നില്‍ തടഞ്ഞുവെച്ച് പ്രതി ഉല്ലാസ് കൈയില്‍ക്കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്റോണ്‍മെന്റ് എസ്എച്ച്ഒ ഷാഫി, എസ്ഐമാരായ ദില്‍ജിത്ത്, ഷെഫിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

മദ്യപിച്ചുണ്ടായ വാക്കേറ്റം ! കുത്തേറ്റ് യുവാവ് മരിച്ചു

പറവൂര്‍: മദ്യപിച്ചുണ്ടായ വാക്കേറ്റത്തെതുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. കൂട്ടുകാട് കോട്ടയത്ത് നാരായണന്‍കുട്ടിയുടെ മകന്‍ കെ.എന്‍. ബാലചന്ദ്രന്‍ (37) ആണ് മരിച്ചത്. പ്രതിയെന്നു കരുതുന്ന നന്ത്യാട്ടുകുന്നം മാത്തയില്‍ മുരളീധരന്‍ നായരെ (55) പറവൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എസ്എന്‍വി സംസ്‌കൃതം സ്‌കൂളിന് അടുത്തുള്ള മുരളീധരന്‍ നായരുടെ വീട്ടില്‍ വച്ചാണ് സംഭവം ഉണ്ടായത്. മുരളീധരന്‍ ഉള്‍പ്പെടെ കുടുംബം ഉപേക്ഷിച്ച് കഴിയുന്ന മൂന്ന് പേരാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ക്രിസ്മസ് ദിനത്തില്‍ വൈകിട്ട് അഞ്ചിനാണ് സംഭവം. ദിവസവും കൂട്ടുചേര്‍ന്നു മദ്യപിക്കുന്ന ഇവര്‍ ഇന്നലെയും മദ്യപിച്ചു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് കരുതുന്നു.മരണ വെപ്രാളത്തില്‍ ബാലചന്ദ്രന്‍ ഭിത്തിയിലും മറ്റും പിടിച്ചതിന്റെ പാടുകള്‍ വീട്ടിലുണ്ട്. സംഭവ ശേഷം മറ്റുള്ളവര്‍ മദ്യലഹരിയില്‍ കിടന്നുറങ്ങി. രാത്രി എഴുന്നേറ്റ മൂന്നാമനാണ് ബാലചന്ദ്രന്‍ മരിച്ചത് കണ്ടതും സൈക്കിളില്‍ സ്റ്റേഷനിലെത്തി വിവരം അറിയിച്ചതും. പോലീസ് എത്തുന്‌പോള്‍ പ്രതി കിടന്ന് ഉറങ്ങുകയായിരുന്നു. തുടര്‍ന്ന്…

Read More

കഞ്ചാവ് വാങ്ങാന്‍ നൂറ് രൂപ ചോദിച്ചിട്ട് നല്‍കിയില്ല ! യുവാവിനെ കുത്തിക്കൊന്ന് 36കാരന്‍…

കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാഞ്ഞതിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊന്ന് 36കാരന്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാദിപൂര്‍ റെയില്‍വെ പാലത്തിന് സമീപത്താണ് സംഭവം. പ്രതി മോത്തിനഗര്‍ സ്വദേശി ലാല്‍ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷാദിപൂര്‍ റെയില്‍വെ ട്രാക്കിന് സമീപത്തെ മേല്‍പ്പാലത്തിന് താഴെവച്ച് ഒരാള്‍ക്ക് കുത്തേറ്റതായി വിവരം ലഭിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പോലീസ് ഉടന്‍ തന്നെ കുത്തേറ്റ നസീം ആലത്തിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. രണ്ടുമണിക്കൂര്‍ പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. താനും സുഹൃത്ത് ഭോമയും മേല്‍പ്പാലത്തിനടിയില്‍ വച്ച് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. ഈ സമയത്ത് അലാം മറ്റൊരു സുഹൃത്തിനൊപ്പം അവിടെ കഞ്ചാവ് വാങ്ങാനെത്തി. അതിനിടെ കഞ്ചാവ് വാങ്ങാനായി ലാല്‍ നസീമിനോട് നൂറ് രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്‍കാന്‍ തയ്യാറാവാത്തതിനെ…

Read More

നടി സൊണാലി കുല്‍ക്കര്‍ണിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആരാധകന്റെ ആക്രമണം ! നടിയുടെ പിതാവിന് കുത്തേറ്റു;സംഭവം ഇങ്ങനെ…

പ്രശസ്ത മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയുടെ വീട്ടില്‍ കയറിയ ആരാധകന്റെ കുത്തേറ്റ് നടിയുടെ പിതാവിന് പരിക്ക്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. നടിയുടെ പൂനയിലെ വീട്ടില്‍ അതിക്രമിച്ചുകയറി മനോഹര്‍ കുല്‍ക്കര്‍ണിയെ കുത്തുകയായിരുന്നു. അജയ് ഷെഡ്‌ഗേ എന്ന 24കാരനാാണ് പ്രതി. ഇയാളെ സംഭവത്തിന് തൊട്ടുപിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു.ആക്രമണം നടന്നയുടന്‍ പോലീസ് സ്ഥലത്ത് എത്തുകയും പരിസരപ്രദേശത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മനോഹര്‍ കുല്‍ക്കര്‍ണിയുടെ സ്ഥിതി ഗുരുതരമല്ല. തെരുവിന് സമീപമുള്ള പൈപ്പിലൂടെ ടെറസില്‍ കയറി അതിലൂടെയാണ് അക്രമി വീടിനുള്ളില്‍ പ്രവേശിച്ചത്. ഭര്‍ത്താവ് കുമാന്‍ ബനോദേക്കര്‍ക്കൊപ്പം ദുബായില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് സൊണാലി. വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. പൂനെയില്‍ ഗിഡിയിലെ വീട്ടില്‍ മാതാപിതാക്കള്‍ മാത്രമാണ് താമസം. നടിയുടെ ആരാധകനാണ് താനെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. അക്രമി ആരാധകനാണോ അല്ലയോ എന്ന കാര്യം തനിക്കറിയില്ലെന്നാണ് നടി പ്രതികരിച്ചിരിക്കുന്നത്.…

Read More