വയോധികയായ അമ്മയ്ക്ക് മര്‍ദനവും വധഭീഷണിയും; പോലീസ് കേസെടുത്തു

പെരിങ്ങോം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കേ വയോധികയായ അമ്മയെ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത മകനെതിരേ പെരിങ്ങോം പോലീസ് കേസെടുത്തു. വെള്ളോറ കരിപ്പാലിലെ കെ. ജാനകിയുടെ (70) പരാതിയിലാണ് ഇവരുടെ മകന്‍ രഞ്ജിത്തിനെതിരെ കേസെടുത്തത്.

കഴിഞ്ഞമാസം 22ന് പരാതിക്കാരിയുടെ കരിപ്പാലിലെ വീട്ടിലാണ് പരാതിക്കാസ്പദമായ സംഭവം. അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന പരാതിക്കാരിയെ പ്രതി തടഞ്ഞുവച്ച് മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കേയാണ് ഉത്തരവ് ലംഘിച്ച് അടുക്കളയില്‍ കയറിയ പ്രതി അതിക്രമം കാണിച്ചത്. ഇറച്ചി വാങ്ങിക്കൊടുക്കാനാവശ്യപ്പെട്ട പ്രതിയോട് അതിന് കഴിയില്ലെന്ന് പറഞ്ഞതിന്‍റെ വിരോധത്തിലാണ് അമ്മയെ മര്‍ദിച്ചതെന്നും വധഭീഷണി മുഴക്കിയതെന്നും പരാതിയിലുണ്ട്.

Related posts

Leave a Comment