ഭാര്യക്ക് 18 വയസോ അതിൽ കൂടുതലോ എങ്കിൽ വൈവാഹിക ബലാത്സംഗം കുറ്റകരമല്ല; അലഹബാദ് ഹൈക്കോടതി

അലഹബാദ്: ഭാര്യക്ക് 18 വയസിന് മുകളിൽ പ്രായമുണ്ടെങ്കിൽ വൈവാഹിക ബലാത്സംഗം ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രകൃതിവിരുദ്ധ കുറ്റം ചെയ്തതിന് ഭർത്താവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്.

ഈ കേസിലെ പ്രതികളെ ഐപിസി സെക്ഷൻ 377 പ്രകാരം ശിക്ഷിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് രാം മനോഹർ നരേൻ മിശ്രയുടെ ബെഞ്ച്, ഈ രാജ്യത്ത് ഇതുവരെ വൈവാഹിക ബലാത്സംഗം കുറ്റകരമാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി.

എന്നാൽ വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ, ഭാര്യക്ക് 18 വയസോ അതിൽ കൂടുതലോ പ്രായമാണെങ്കിൽ വൈവാഹിക ബലാത്സംഗത്തിന് ക്രിമിനൽ ശിക്ഷയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കുന്നതിനുള്ള ഹർജികൾ പട്ടികപ്പെടുത്താൻ ഈ വർഷം ആദ്യം സുപ്രീം കോടതി സമ്മതിച്ചിരുന്നു. വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു.

 

 

Related posts

Leave a Comment