രാത്രിയില്‍ വീടുകളുടെ വാതിലുകളില്‍ തട്ടലും മുട്ടലും കല്ലേറും പതിവായതോടെ ലോക്ക് ഡൗണ്‍ മറന്ന് നാട്ടുകാര്‍ രംഗത്തിറങ്ങി ! പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പതിവായെത്തുന്ന യുവാവ് കുടുങ്ങിയതിങ്ങനെ…

രാത്രിയില്‍ വീടുകളുടെ വാതിലുകളില്‍ തട്ടലും മുട്ടലും കല്ലേറും പതിവായതോടെയാണ് നാട്ടുകാരും പോലീസും രംഗത്തിറങ്ങിയത്.

ഒടുവില്‍ നാട്ടുകാരെ വിറപ്പിച്ച ‘കള്ളന്‍’ വേഷം പിടിയിലാവുകയും ചെയ്തു. പയ്യാനക്കല്‍ മുല്ലത്ത് വീട്ടില്‍ ആദര്‍ശ് (22) ആണ് പിടിയിലായത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പതിവായി പീഡിപ്പിക്കാന്‍ വരുമ്പോള്‍ ആളുകളെ അകറ്റാനായിരുന്നു ഇയാള്‍ ഇത്തരം കലാപരിപാടികള്‍ ചെയ്തത്. റിമാന്‍ഡിലായ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തു.

ഇയാള്‍ ഒരു മാസത്തോളം മാറാട്, ബേപ്പൂര്‍ ഭാഗങ്ങളില്‍ വീടുകളുടെ വാതിലില്‍ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയും ചെയ്തു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സ്‌നേഹം നടിച്ച് പ്രലോഭിപ്പിച്ചതിനു ശേഷമായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഇയാള്‍ പതിവായി രാത്രിയില്‍ കള്ളന്‍ വേഷത്തില്‍ എത്തിക്കൊണ്ടിരുന്നത്.

ഒരു പ്രദേശത്ത് വീടിന്റെ വാതിലില്‍ മുട്ടിയ ശേഷം തന്റെ ബൈക്കില്‍ രക്ഷപ്പെട്ടു മറ്റൊരിടത്തും ഇത് ആവര്‍ത്തിക്കും. പൊലീസിന്റെ കണ്ണുവെട്ടിക്കാനാണ് ഊടുവഴികള്‍ തിരഞ്ഞെടുത്തത്.

വരുന്ന വഴിയില്‍ കയ്യില്‍ കരുതിയ കല്ല് റോഡിന്റെ ഇരുവശത്തുമുള്ള വീടുകള്‍ക്കു നേരെ എറിയുകയും ചെയ്യും.

ആളില്ലാത്ത വീടുകളില്‍ പുറത്തെ പൈപ്പ് തുറന്നിടും. ഈ സമയത്ത് ലോക്ക് ഡൗണ്‍ പോലും ലംഘിച്ച് ആളുകള്‍ കള്ളനെ തിരഞ്ഞ് പ്രദേശവാസികള്‍ മുഴുവന്‍ റോഡിലിറങ്ങുന്നതു പതിവാണ്. ഈ സമയത്താണ് ഇയാള്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊണ്ടിരുന്നത്.

കള്ളനെ പിടിക്കാനായി ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങുന്ന സ്ഥിതി എത്തിയതോടെ സൗത്ത് അസി.കമ്മിഷണര്‍ എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രംഗത്തിറങ്ങുകയായിരുന്നു.

ഇതേത്തുടര്‍ന്ന് പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം ആരും പുറത്തിറങ്ങിയില്ല. റോഡില്‍ ആളുകളെ കാണാത്തതിനാല്‍ പന്തികേടു തോന്നിയ പ്രതി പെണ്‍കുട്ടിയുടെ വീടിന്റെ കുളിമുറിയില്‍ കയറി ഒളിച്ചു.

കുളിമുറിയിലേക്കു വന്ന പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരി ഇയാളെ കണ്ട് ബഹളം വച്ചു.

ഇതോടെ ഓടിക്കൂടിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ആള്‍ തന്നെയാണ് ഇതെന്ന് തിരിച്ചറിയുകയും അറസ്റ്റു ചെയ്യുകയുമായിരുന്നു.

Related posts

Leave a Comment