കൂട്ടിക്കലിൽ  ഉരുൾ പൊട്ടൽ; വ്യാപകനാശനഷ്ടം; 11 പേരെ കാണാതായതായി സംശയം; കോട്ടയം ജില്ലയിൽ കൺട്രോൾ റൂം തുറന്നു

 

മുണ്ടക്കയം: കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിൽ നിരവധി ഇടങ്ങളിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടം. കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ രണ്ടിടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിൽ 11 പേരെ കാണാതായി.

പ്ലാപ്പള്ളിയിൽ മൂന്ന് വീടുകൾ ഒലിച്ചു പോയി. മറ്റൊരു വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്.

മണ്ണിടിച്ചിലിനെ തുടർന്നു പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ഇതോടെ രക്ഷാപ്രവർത്തനം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ന് രാവിലെ മുതൽ കൂട്ടിക്കൽ പഞ്ചായത്തിൽ പലയിടങ്ങളിലും ആളുകളെ മാറ്റി പാർപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

കൂട്ടിക്കൽ ടൗൺ ഉൾപ്പെടെ പല പ്രദേശങ്ങളും വെള്ളത്തിനടയിലാണ്. കൂട്ടിക്കൽ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.

പ്രദേശത്ത് വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുൻ എംഎൽഎ പി.സി. ജോർജും പറഞ്ഞു. തന്‍റെ വീട്ടിലും വെള്ളം കയററായി. ആദ്യമായാണ് താൻ ഇവിടെ ഇത്രയധികം വെള്ളം കാണുന്നതെന്നും പി.സി. ജോർജ് പറഞ്ഞു.

മഴക്കെടുതി: കോട്ടയം ജില്ലയിലെ കൺട്രോൾ റൂം നമ്പരുകൾ

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു. കോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ കളക്ടറാണ് അറിയിച്ചത്.

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്‍റർ

0481 2565400, 2566300, 9446562236, 9188610017

താലൂക്ക് കൺട്രോൾ റൂമുകൾ

മീനച്ചിൽ-04822 212325
ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007
കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331

Related posts

Leave a Comment