അലഞ്ഞു തിരിയുന്ന പശുക്കളെ പുല്ലുകൊടുത്ത് വശത്താക്കും പിന്നീട് മറിച്ചു വില്‍ക്കും ! മെഡി.കോളജ് ഡ്രൈവര്‍ പിടിയില്‍

എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ക്യാംപസില്‍ അലഞ്ഞുതിരിഞ്ഞ പശുവിനെ പിടിച്ചു വിറ്റയാള്‍ അറസ്റ്റില്‍.

മെഡിക്കല്‍ കോളജിലെ സ്ഥിരം ഡ്രൈവറായ ബിജു മാത്യുവാണു കളമശേരി പോലീസിന്റെ പിടിയിലായത്.

കൂടുതല്‍ കന്നുകാലികളെ പ്രതി ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്നു പോലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി കന്റീനിനു സമീപം പശുവിനെ കച്ചവടക്കാര്‍ക്കു കൈമാറുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.

ഇത്തരത്തില്‍ കന്നുകാലികളെ നഷ്ടപ്പെടുന്നതായി ഏറെ പരാതികള്‍ മുന്‍പു പോലീസിനു ലഭിച്ചിരുന്നു. ക്യാംപസിനുള്ളില്‍ മേയാനെത്തുന്ന പശുക്കളെ പുല്ലും വെള്ളവും കൊടുത്തു പാട്ടിലാക്കിയ ശേഷം കച്ചവടക്കാര്‍ക്കു വില്‍ക്കുന്നതായിരുന്നു പ്രതിയുടെ രീതി.

തനിക്കു സാമ്പത്തിക പ്രയാസമുണ്ടെന്നും പെട്ടെന്നു പണം വേണ്ടതിനാലാണു കന്നുകാലികളെ വില്‍ക്കുന്നതെന്നുമാണ് കച്ചവടക്കാരോട് പറഞ്ഞിരുന്നത്.

വളരെ കുറഞ്ഞ വിലയ്ക്കാണു കന്നുകാലികളെ വിറ്റിരുന്നതെന്നാണു വിവരം. പശുക്കള്‍ക്കു പുറമേ പോത്തുകളെയും എരുമകളെയുമെല്ലാം മെഡിക്കല്‍ കോളജ് പരിസരത്തുനിന്നു കാണാതായതായി നേരത്തെ പരാതിയുണ്ട്.

പ്രതിയെ ചോദ്യം ചെയ്യുന്നതോടെ ഈ കന്നുകാലികളെയും വില്‍പന നടത്തിയതാണോ എന്ന വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണു പോലീസ്.

മെഡിക്കല്‍ കോളജിനു സമീപം താമസിക്കുന്ന ചിലരാണു കന്നുകാലികളെ ക്യാംപസിലേക്കു മേയാന്‍ തുറന്നുവിടുന്നതെന്ന് ആരോപണമുണ്ട്.

മുമ്പ് കന്നുകാലി ശല്യത്തെപ്പറ്റി പരാതിയുയര്‍ന്നപ്പോള്‍ ഇത് അവസാനിപ്പിക്കാന്‍ അധികൃതര്‍ പലവട്ടം ശ്രമം നടത്തിയിട്ടും വിജയിച്ചിരുന്നില്ല.

മെഡിക്കല്‍ കോളജില്‍ തന്നെയുള്ള ചില ജീവനക്കാരാണു കന്നുകാലി ഉടമകള്‍ക്കു വേണ്ട ഒത്താശ ചെയ്തു കൊടുക്കുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു.

പോലീസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരനെതിരേ നടപടി സ്വീകരിക്കുമെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

Related posts

Leave a Comment