നടി മീര വാസുദേവ് വിവാഹിതയായി; സുമിത്രയുടെ വരൻ കുടുംബവിളക്ക് കാമറാമാൻ

നടി മീര വാസുദേവ് വിവാഹിതയായി. കാമറാമാൻ വിപിൻ പുതിയങ്കം ആണ് വരൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി തന്‍റെ വിവാഹ വാർത്ത പങ്കുവച്ചത്. വിപിൻ പാലക്കാട് സ്വദേശിയാണ്. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് സീരിയലിലെ കാമറാമാനായിരുന്നു വിപിൻ.

ഏപ്രിലിൽ കോയമ്പത്തൂരിൽ വച്ച് നടന്ന വിവാഹത്തിൽ മീരയുടെ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. മീരയുടെ മകന്‍റെ സാന്നിധ്യത്തിലായിരുന്നു താലികെട്ട്.

മീരയുടെ മൂന്നാമത്തെ വിവാഹമാണിത്. വിശാലുമായുള്ള ആദ്യവിവാഹം അധികം നാൾ നീണ്ടുനിന്നില്ല. നടൻ ജോൺ കൊക്കനുമായുള്ള ബന്ധത്തിൽ മീരയ്ക്ക് ഒരു മകനുണ്ട്. വിവാഹമോചനത്തിന് ശേഷം ജോണും മറ്റൊരു വിവാഹം ചെയ്തിരുന്നു. ‘തന്മാത്ര’ എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവ് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്.

മീരയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് …

ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരായി. മീര വാസുദേവന്‍ എന്ന ഞാനും വിപിന്‍ പുതിയങ്കവും 21-4-2024 ന് കൊയമ്പത്തൂര്‍ വച്ച് വിവാഹിതരായി. ഇന്ന് ദമ്പതിമാരായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. വിപിനെ നിങ്ങള്‍ക്കായി പരിചയപ്പെടുത്താം. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് അദ്ദേഹം. രാജ്യാന്തര പുരസ്‌കാരം ലഭിച്ചിട്ടുള്ള ഛായാഗ്രാഹകനാണ്. വിപിനും ഞാനും 2019 മെയ് മുതല്‍ ഒരു പ്രൊജക്ടില്‍ തന്നെ വര്‍ക്ക് ചെയ്തു വരികയായിരുന്നു. കഴിഞ്ഞൊരു വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഒടുവില്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അടുത്ത കുടുംബാംഗങ്ങളും രണ്ടോ മൂന്നോ സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളൂ. എന്‍റെ പ്രൊഫഷണല്‍ യാതയിലുടനീളം പിന്തുണയായി കൂടെ ഉണ്ടായിരുന്ന എന്‍റെ അഭ്യുദേയകാംഷികളോടും സുഹൃത്തുക്കളോടും ബന്ധുക്കളോടും മീഡിയയോടും ഈ സന്തോഷ വാര്‍ത്തപങ്കുവെക്കുന്നു. അതേ സ്‌നേഹവും പിന്തുണയും എന്‍റെ ഭര്‍ത്താവിനും ഉണ്ടാകണം. സ്‌നേഹത്തോടെ മീര വാസുദേവനും വിപിന്‍ പുതിയങ്കവും.

 

 

Related posts

Leave a Comment