രാജ്യത്തെ 98 ശതമാനം വീടുകളിലും കക്കുസുകള്‍ നിര്‍മ്മിച്ചു; മോഡി സര്‍ക്കാറിന്‍റെ പത്തു വര്‍ഷം വികസനത്തിന്‍റെ പൂക്കാലമെന്ന് സന്ദീപ് വചസ്പതി


കൊയിലാണ്ടി: മോഡി സര്‍ക്കാറിന്‍റെ 10 വര്‍ഷങ്ങള്‍ രാജ്യത്തിന്‍റെ വികസനത്തിന്‍റെ പൂക്കാലമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി.

ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ ദേശീയ ജനാധിപത്യ സഖ്യം സംഘടിപ്പിച്ച ജന പഞ്ചായത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ 98 ശതമാനം വീടുകളിലും കക്കുസുകള്‍ നിര്‍മ്മിച്ചു കൊടുക്കാന്‍ സാധിച്ചു. ഒരു ദിവസം 44 കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിച്ചു കൊണ്ട് റോഡ് വികസനത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധിച്ചു.

20,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു കൊണ്ട് സമ്പൂര്‍ണ്ണ വൈദ്യുതി വല്‍ക്കരിച്ച രാജ്യമാക്കാന്‍ സാധിച്ചും , രാജ്യത്തിന്റെ അടിസ്ഥാന മേഖലകളില്‍ സമ്പൂര്‍ണ്ണമായി വികസനമെത്തിക്കാന്‍ സാധിച്ചു.

രാജ്യത്തെ മൂന്നാമത്തെ സാമ്പത്തികശക്കിയാക്കി മാറ്റാന്‍ സാധിച്ചു. ലോകരാജ്യങ്ങള്‍ക്കിടയില്‍ നേതൃത്വം വഹിക്കാന്‍ സാധിക്കുന്ന രീതിയില്‍ ഭാരതം വളര്‍ന്നു കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി ചെങ്കോട്ട്കാവ് പഞ്ചായത്ത് പ്രസിഡന്‍റ് പ്രിയ ഒരുവമ്മല്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മണ്ഡലം പ്രസിഡന്‍റ് എസ്.ആര്‍. ജയ്കിഷ് , സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ വായനാരി വിനോദ്, ജില്ല കമ്മറ്റി അംഗം അഡ്വ. വി സത്യന്‍, കാമരാജ് കോണ്‍ഗ്രസ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്‍റ് യു,പി ജയരാജന്‍, വി.കെ മുകുന്ദന്‍ , ഉണ്ണികൃഷ്ണന്‍ വെള്ളിയാം തോട്, അഭിലാഷ് പോത്തല , പി ,പി ,രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

ചെങ്ങോട്ട്കാവ് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ സുധ കാവുങ്കാപൊയില്‍, ജ്യോതി നളിനം, അഡ്വ എ,വി നിധിന്‍ , വിനില്‍ രാജ്,ഒ ,മാധവന്‍ , മാധവന്‍ ബോധി എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment