വിശ്വാസം അതല്ലേ എല്ലാം! രാജ്യത്ത് മോദീതരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സിൽചാർ (അസം): രാജ്യത്ത് മോദി സർക്കാരിന് അനുകൂലമായ തരംഗം അലയടിക്കുന്നതായി മനസിലാക്കാൻ കഴിയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ സിൽചാറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏത് ദിശയിലേക്കാണ് കാറ്റ് വീശുന്നതെന്ന് ജനങ്ങളുടെ ആവേശത്തിൽനിന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്.

ഒന്നാംഘട്ട വോട്ടെടുപ്പ് രാജ്യത്തിന്‍റെ പലഭാഗത്തും നടക്കുകയാണ്. ഇതുവരെ മനസിലാക്കാൻ കഴിഞ്ഞ വസ്തുത മോദി തരംഗം അലയടിക്കുന്നുവെന്നതാണ്. അസമിൽ വോട്ടെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും എൻഡിഎ സഖ്യം വിജയം നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തേയിലത്തോട്ടങ്ങളുടെ നാടാണ് അസം. വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ചവർക്ക് തോട്ടം തൊഴിലാളികളുടെ ദുരിതം മനസിലാവില്ല. കൊളുന്ത് നുള്ളുന്പോൾ കൈ മുറിയുന്നതിന്‍റെ വേദനയും രാസവസ്തുക്കൾ ഉണ്ടാക്കുന്ന രോഗങ്ങളും അവർക്ക് മനസിലാകില്ല. തേയില തോട്ടങ്ങളെ വർഷങ്ങളായി കോണ്‍ഗ്രസ് അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വോട്ട് നേടുന്നതിനുവേണ്ടി കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ചു. കാഷ്മീരിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും നുഴഞ്ഞുകയറ്റ പ്രശ്നം കോണ്‍ഗ്രസിന് പരിഹരിക്കാമായിരുന്നു. എന്നാൽ വോട്ടുകൾ മുന്നിൽക്കണ്ട് കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

Related posts