അടിതെറ്റിയാൽ ഹൈടെക് കള്ളനും ..! കിണറ്റിൽ നിന്ന് രക്ഷിക്കണേയെന്ന കരച്ചിൽ; വലയിട്ട്കരയ്ക്ക് കയറ്റിയ യുവാവിനെ കണ്ട് പോലീസ് ഞെട്ടി…


പെരിങ്ങോം: വീട്ടുകാര്‍ പുറത്തുപോയ തക്കത്തിന് മോഷ്ടിക്കാന്‍ കയറുന്നതിനിടയില്‍ കിണറ്റില്‍ വീണ മോഷ്ടാവ് പോലീസിന്‍റെ പിടിയിലായി.

കുറുമാത്തൂരിലെ എ.പി.ഷമീറാണ് (35) പിടിയിലായത്. ഇന്നലെ രാത്രി ഒന്‍പതരയോടെ മാതമംഗലം തുമ്പത്തടത്തിലാണ് സംഭവം.

വെള്ളോറ സ്‌കൂളില്‍നിന്നും റിട്ടയര്‍ ചെയ്ത പവിത്രന്‍ മാസ്റ്ററുടെ വീട്ടിലാണ് ഇയാള്‍ മോഷണം നടത്താന്‍ ശ്രമിച്ചത്.
പവിത്രന്‍ മാസ്റ്ററും കണ്ണൂര്‍ എഇഒ ആയ ഭാര്യയും തിരുവനന്തപുരത്തേക്ക് മാവേലി എക്‌സ്പ്രസ് ട്രെയിനിലെ യാത്രയിലായിരുന്നു.

വീട്ടില്‍ ആരുമില്ല എന്ന് ഉറപ്പുവരുത്തിയശേഷം വീടിനോടു ചേര്‍ന്നുള്ള കിണറിന്‍റെ ആള്‍മറയിലൂടെ പാരപ്പറ്റിലേക്ക് പിടിച്ചുകയറാന്‍ ശ്രമിക്കവേ പാരപ്പറ്റ് കെട്ടിയ ഇഷ്ടികയുള്‍പ്പെടെ മോഷ്ടാവ് കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഒന്നരയാളോളം വെള്ളമുള്ള കിണറ്റില്‍നിന്നും കയറാനുള്ള ശ്രമം വിഫലമായപ്പോള്‍ ഒടുവില്‍ രക്ഷിക്കണേയെന്ന ഉച്ചത്തിലുള്ള കരച്ചിലായി.

ഇതു കേട്ടെത്തിയ പരിസരവാസികളാണ് കിണറ്റില്‍ വീണുകിടന്നു കരയുന്ന മോഷ്ടാവിനെ കണ്ട് പെരിങ്ങോം പോലീസില്‍ വിവരമറിയിച്ചത്.

ഫയർഫോഴ്സും പെരിങ്ങോം പോലീസും ചേർന്ന് പ്രതിയെ രാത്രി 10.30ന് കിണറ്റിൽ നിന്നും രക്ഷിച്ചു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു.

പ്രതി വന്നതെന്ന് സംശയിക്കുന്ന കെഎൽ 13 യു 1711 യൂനിക്കോൺ ബൈക്കും കസ്റ്റഡിയിലെടുത്തു. തളിപ്പറന്പ് പോലീസ് സ്റ്റേഷനിൽ ഷമീറിനെതിരേ മൂന്ന് മോഷണക്കേസുകൾ നിലവിലുണ്ട്.

Related posts

Leave a Comment