അപസ്മാരം മാറാരോഗമോ മാനസിക വിഭ്രാന്തിയോ അല്ല; വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കില്ല; ഹെെക്കോടതി

അപസ്മാരം ചികിത്സിച്ചു മാറ്റാൻ സാധിക്കാത്ത രോഗമോ മാനസിക വിഭ്രാന്തിയോ അല്ലാത്തതിനാൽ വിവാഹമോചനത്തിനുള്ള കാരണമായി ഇതിനെ കണക്കാക്കാൻ സാധിക്കില്ല ബോംബെ ഹൈക്കോടതി.

പങ്കാളിക്ക് അപസ്മാരം ബാധിച്ചതിനാൽ മനോനില തകരാറിലാണെന്നും അവരോടൊപ്പം തുടർന്നു ജീവിക്കാൻ സാധിക്കില്ലെന്നും അതുകൊണ്ട് തനിക്ക് വിവാഹമോചനം വേണമെന്നും കാണിച്ച്  മുപ്പത്തിമൂന്നുകാരന്‍ നല്‍കിയ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

ജസ്റ്റിസുമാരായ വിനയ് ജോഷി, വാൽമീകി എസ്‌.എ മെനെസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ‌യുവാവിന്‍റെ ഹർജി തള്ളിയത്. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 (1) (iii) പ്രകാരമാണ് യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടത്. 

പങ്കാളികളില്‍ ആരെങ്കിലും ഒരാൾക്ക്  സുഖപ്പെടുത്താൻ സാധിക്കാത്ത മാനസികാവസ്ഥയുള്ളവരോ തുടർച്ചയായി അല്ലെങ്കിൽ ഇടയ്ക്കിടെ അത്തരം മാനസിക വിഭ്രാന്തികൾ അനുഭവിക്കുന്നുണ്ടെങ്കിൽ വിവാഹമോചനം അനുവദിക്കാമെന്നാണ് ഈ വകുപ്പ് നിർദേശിക്കുന്നത്. 

അപസ്മാരമുണ്ടെന്നും അത് തന്‍റെ മാനസിക അവസ്ഥയെയും ആരോഗ്യത്തെയും യാതൊരു തരത്തിലും ബാധിച്ചില്ലെന്നു യുവതി വാദിച്ചു.

 

Related posts

Leave a Comment