അഭിഭാഷകന്‍റെ വഞ്ചന; ബോംബെ ഹൈക്കോടതിക്ക് മുന്നിൽ യുവാവ് സ്വയം തീ കൊളുത്തി

മുംബൈ: ബോംബെ ഹൈക്കോടതിയുടെ മതിൽക്കെട്ടിനു പുറത്ത് ഇന്നലെ വൈകുന്നേരം നാടകീയ സംഭവങ്ങൾ അരങ്ങേറി. നീതി ലഭിക്കുന്നതിൽ അഭിഭാഷകനുമായുണ്ടായ കടുത്ത തർക്കത്തെത്തുടർന്ന് ഒരു യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു.

സിന്ധുദുർഗ് ജില്ലയിലെ കങ്കാവ്‌ലി സ്വദേശിയായ പ്രകാശ് സാവന്ത് എന്നയാളാണ് ഈ കടുംകൈ ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ പ്രദേശത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും അതുവഴി പോയ കാൽനടയാത്രക്കാരും തക്ക സമയത്ത് ഇടപെട്ടു.

അവർ ഉടൻ തന്നെ തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ഗുരുതരമായി പരിക്കേറ്റ സാവന്തിനെ ഉടൻ തന്നെ മുംബൈയിലെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ ഇദ്ദേഹത്തിന് 50 ശതമാനം പൊള്ളലേറ്റതായി അധികൃതർ അറിയിച്ചു.തനിക്ക് വേണ്ടി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനായി ഒരു അഭിഭാഷകന് സാവന്ത് 80,000 രൂപ നൽകിയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

Related posts

Leave a Comment