മുരളി തുമ്മാരക്കുടി തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും വിവാഹമോചനക്കേസിനോട് സഹകരിക്കുന്നില്ലെന്നും ഭാര്യ; പ്രതികരണം അടുത്ത ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് മുരളി തുമ്മാരക്കുടി…

കൊച്ചി: യുഎന്‍ ദുരന്തനിവാരണ സമിതി അംഗം മുരളി തുമ്മാരുകുടി തന്നെ മാനസികമായി പീഡിപ്പിക്കുന്നുന്നെന്ന് ഭാര്യയുടെ ആരോപണം. വിവാഹ മോചന കേസ് ഫയല്‍ ചെയ്തെങ്കിലും മുരളി സഹകരിക്കാതെ ഒഴിഞ്ഞു മാറുകയാണെന്നും ഇടപ്പള്ളി സ്വദേശിനിയായ അമ്പിളി ചക്കിങ്കല്‍ ആരോപിക്കുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാമെന്നായിരുന്നു മുരളി തുമ്മാരക്കുടിയുടെ പ്രതികരണം.

ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. മുരളി ഇപ്പോഴും ആദ്യ ഭാര്യയായി ബന്ധം തുടരുന്നുണ്ട്. പൊതുജനമധ്യത്തില്‍ അവരെ തന്റെ കുടുംബമായി അവതരിപ്പിക്കുകയാണെന്നും അമ്പിളി പറയുന്നു. തന്നെയും മകെനയും സംരക്ഷിക്കാനോ ജനീവയിലേക്ക് കൂടെ കൊണ്ടുപോകാനോ മുരളി ഒരിക്കലും തയാറായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഒപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് ആവര്‍ത്തിക്കുന്നത്. ഭ്രാന്താണെന്ന് പറഞ്ഞുവരെ അധിക്ഷേപിച്ചു. ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെങ്കിലും മുരളി കോടതി നടപടികളുമായി സഹകരിക്കുന്നില്ല.

വിദ്യാഭ്യാസ വായ്പ എടുത്തും ആഭരണങ്ങള്‍ വിറ്റുമാണ് മകനെ പഠിപ്പിച്ചത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഹ്യൂമന്‍ റിസോഴ്‌സസ് മാനേജറായിരുന്ന തന്റെ ഔദ്യോഗിക ജീവിതം വിവാഹത്തോടെ അവസാനിപ്പിച്ചതായും അവര്‍ പറഞ്ഞു. വിവാഹിതരായതിന്റെ രേഖകളും മുരളി തുമ്മാരുകുടിയുമായുള്ള ഇ-മെയില്‍ സംഭാഷണങ്ങളുമടക്കം തെളിവുകള്‍ നിരത്തിയായിരുന്നു വാര്‍ത്തസമ്മേളനം.അതേസമയം അമ്പിളി ഭാര്യയാണെന്നും തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടെന്നു വിവാഹമോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും മുരളി തുമ്മാരുകുടി പ്രതികരിച്ചു.

നിലവില്‍ ഭാര്യയുമായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും വ്യക്തിജീവിതം അനവധി ആളുകളുടെ വികാരങ്ങളുമായി ബന്ധപ്പെട്ടതായതിനാല്‍ എന്ത് പറഞ്ഞാലും ആരെങ്കിലും ഒക്കെ മുറിപ്പെടുമെന്നും മുരളി തുമ്മാാരക്കുടി പറഞ്ഞു. അതൊക്കെ പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. ഒന്നുമാത്രം പറയാം, വായനക്കാരുടെ മുന്നിലോ സമൂഹത്തിന് മുന്നിലോ തലകുനിച്ച് നില്‍ക്കേണ്ട ഒരു ആവശ്യവുമില്ല. അതുകൊണ്ടു തന്നെ കൂടുതല്‍ കാര്യങ്ങള്‍ അറിയുന്ന മുറക്ക് എഴുതാം. വരും ദിവസങ്ങളില്‍ ലൈവായി ഫേസ്ബുക്കിലെത്തി ആക്ഷേപങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുമെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Related posts