ലഹരി വാങ്ങാൻ പണം കൊടുത്തില്ല, അമ്മൂമ്മയെ കൊലപ്പെടുത്തി: ചെറുമകന് ഒമ്പതു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

ആലപ്പുഴ: ലഹരി വാങ്ങാൻ പണം നൽകാതിരുന്നതിന് അമ്മൂമ്മയെ കൊലപ്പെടുത്തിയ ചെറുമകന് ഒമ്പതു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി റോയി വർഗീസാണ് ശിക്ഷ വിധിച്ചത്.

അരൂർ പഞ്ചായത്ത് ആറാം വാർഡിൽ അക്ഷയ് നിവാസിൽ അനന്തു (26) വാണ് അമ്മ ഷീലയുടെ അമ്മയായ ശാന്തയെ(72) വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയത്.

ലഹരിവാങ്ങാൻ പണം നൽകാത്ത വിരോധത്തിലായിരുന്നു കൊലപാതകം. 2019 ജൂൺ ഒന്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിനു ശേഷം പ്രതി സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. പട്ടണക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ദൃക് സാക്ഷികളില്ലായിരുന്നെങ്കിലും ശാസ്ത്രിയ തെളിവിന്‍റെ അടിസ്ഥാനത്തിൽ കുറ്റകൃത്യം തെളിയിക്കുകയായിരുന്നു.

Related posts

Leave a Comment