ഹോംനേഴ്‌സായ ഭര്‍തൃമതിയായ യുവതിയുമായി സുമേഷും ലാലുവും അടുത്തു, വീടു വാടകയ്‌ക്കെടുത്തു കൊടുക്കാന്‍ ഫോണ്‍വിളിച്ചപ്പോള്‍ സുമേഷ് ഫോണ്‍ വിളിച്ചപ്പോള്‍ കാമുകിക്കൊപ്പം ലാലുവും, അഞ്ചലിലെ കൊലയുടെ പിന്നാമ്പുറം

കാമുകിയായ വീട്ടമ്മയെ ചൊല്ലിയുള്ള കലഹത്തിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. അഗസ്ത്യക്കോട് കോളച്ചിറയിലുള്ള യുവതിയുടെ വീട്ടില്‍ ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ ഭാരതീപുരം തുമ്പോട് ലിജോ വിലാസത്തില്‍ ലാലു കുഞ്ഞാപ്പിയാണ് (49) മരിച്ചത്. അഞ്ചല്‍ പോലിസ് പറയുന്നത്: കോളച്ചിറ വീട്ടില്‍ താമസിക്കുന്ന ഹോം നഴ്‌സായ യുവതി ചെറുവക്കലില്‍ നിന്ന് ആയൂരില്‍ വാടകയ്ക്ക് താമസിക്കുന്ന സുമേഷിനെ വീട് വാടകയ്ക്ക് എടുക്കാന്‍ 1000 രൂപ നല്‍കി ചുമതലപ്പെടുത്തി.

രാത്രി വീട് എടുക്കുന്നത് സംബന്ധിച്ച് സംസാരിക്കാന്‍ സുമേഷ് സ്ത്രീയെ ഫോണില്‍ വിളിച്ചു. ഈ സമയം വീട്ടില്‍ മറ്റൊരാളുടെ സാന്നിധ്യം മനസിലാക്കിയ സുമേഷ് സുഹൃത്ത് ഗോപകുമാറിനെയും ഒരു സ്ത്രീയെയും കൂട്ടി യുവതിയുടെ വീട്ടിലെത്തി. ലാലുവും സുമേഷുമായി യുവതി അടുപ്പത്തിലായിരുന്നു. ഇതിന ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ വീട്ടിലുണ്ടായിരുന്ന ലാലു കുഞ്ഞാപ്പിക്ക് ഭീകരമായി മര്‍ദനമേറ്റു. പ്രാണരക്ഷാര്‍ഥം ഓടിയ ലാലു സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു.

തടസം പിടിക്കാനെത്തിയ യുവതിക്കും ഗുരുതരമായി പരിക്കേറ്റു. വീട്ടിലെ സാധനങ്ങളും തല്ലിത്തകര്‍ത്തു. യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയുടെ മാതാവായ യുവതി തനിച്ചാണ് താമസിക്കുന്നത്. പുനലൂരില്‍ നിന്ന് അഗ്‌നിശമന സേനയെത്തിയാണ് ലാലുവിന്റെ മൃതദേഹം പുറത്തെടുത്തത്.

ഹോം നഴ്‌സായി ജോലി നോക്കുന്ന യുവതി ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ വീട്ടിലെത്താറുള്ളൂ. ലാലുവിന്റെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്തുനിന്ന് അഞ്ചല്‍ പോലീസ് ഇന്നലെ രാത്രി തന്നെ മൂന്നുപേരെയും ഓട്ടോയും കസ്റ്റഡിയിലെടുത്തിരുന്നു.

Related posts