ഇത്രയും അപകടവും ദുരൂഹവുമായ ഒരു സ്ഥലം ലോകത്ത് വേറൊരിടത്തില്ല! നിന്ന നില്‍പ്പില്‍ ആളുകളെ കാണാതാവുന്നു; ശാസ്ത്രത്തിനും സാങ്കേതിവിദ്യകള്‍ക്കും പിടികൊടുക്കാത്ത എന്‍വായിറ്റേനെറ്റ് എന്ന ദ്വീപിനെക്കുറിച്ചറിയാം

011സിനിമയെയും അതിശയോക്തികളെയും വെല്ലുന്ന കഥകളാണ് കെനിയയിലെ ടെര്‍ക്കാന തടാകത്തിലെ അനേകം ദ്വീപുകളിലൊന്നായ എന്‍വായ്‌റ്റേനെറ്റിനെ ചുറ്റിപ്പറ്റി ഉള്ളത്. ഒരിക്കല്‍ ആ ദ്വീപിലെത്തിയവര്‍ക്കു പിന്നെയൊരു തിരിച്ചു പോക്കില്ല എന്നാണ് പറയപ്പെടുന്നത്. എന്‍വായ്‌റ്റേനെറ്റെന്ന വാക്കിന്റെ തന്നെ അര്‍ത്ഥം ഇനിയൊരു മടങ്ങിപ്പോക്കില്ല എന്നാണ്. ദ്വീപിന്റെ ദുരൂഹത കാരണം സമീപപ്രദേശങ്ങളിലെ ഗോത്രങ്ങള്‍ നല്‍കിയിരിക്കുന്ന അര്‍ത്ഥവത്തായ പേര്. ഈ ആധുനിക കാലഘട്ടത്തിലും ആ ദ്വീപിനെക്കുറിച്ചുള്ള ദുരൂഹതകള്‍ക്ക് അവസാനമായിട്ടില്ല. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന ഈ ദ്വീപിലേക്ക് സമീപദ്വീപുവാസികള്‍ പോലും പോകാന്‍ തയാറല്ല. ശാപം പിടിച്ച ദ്വീപാണിതെന്നാണ് അവരുടെ വിശ്വാസം. വ്യക്തമായ തെളിവുകളും സാക്ഷ്യങ്ങളും അവരുടെ വിശ്വാസത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. എല്‍ മോലോ ഗോത്രവിഭാഗക്കാരെപ്പറ്റി പഠിക്കാന്‍ 1935 ലാണ് വിവിയന്‍ ഫ്യൂക്‌സ് എന്ന ബ്രിട്ടിഷ് പര്യവേക്ഷകന്‍ ടെര്‍ക്കാന തടാകത്തിനു ചുറ്റുമുള്ള ദ്വീപുകളിലെത്തുന്നത്. മാസങ്ങളോളം നീളുന്നതായിരുന്നു പഠനം. എല്ലാ ദ്വീപുകളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി എന്‍വായ്‌റ്റേനെറ്റിലേക്കും ഫ്യൂക്‌സ് തന്റെ രണ്ട് സഹപ്രവര്‍ത്തകരെ പറഞ്ഞയച്ചു മാര്‍ട്ടിന്‍ ഷെഫ്ലിസും ബില്‍ ഡേസണും. എല്ലാ ദിവസവും വൈകിട്ട് ദ്വീപില്‍ നിന്ന് തീ കത്തിച്ചായിരുന്നു ‘എല്ലാം ഭംഗിയായി നടക്കുന്നു’ എന്നതിന്റെ അടയാളം ഇരുവരും ഫ്യൂക്‌സിനു നല്‍കിയിരുന്നത്.

images

ഏതാനും ആഴ്ച കഴിഞ്ഞു. ഒരു നാള്‍ തീഅടയാളം കാണാതായി. അതോടെ പര്യവേക്ഷകസംഘത്തിലെ ഏതാനും പേരെ ഫ്യൂക്‌സ് ദ്വീപിലേക്കയച്ചു. അപ്പോഴും ഗോത്രവിഭാഗക്കാരില്‍ ആരും അങ്ങോട്ട് പോകാന്‍ തയാറായില്ല. ചെറുവിമാനം ഉപയോഗിച്ച് പോലും ദ്വീപില്‍ അന്വേഷണം നടത്തിയിട്ടും ഷെഫ്ലിസിന്റെയും ഡേസണിന്റെയും പൊടി പോലും കണ്ടുപിടിക്കാനായില്ല. മാത്രവുമല്ല, രണ്ടു പേര്‍ അവിടെ താമസിച്ചിരിന്നതിന്റേതായ യാതൊരു തെളിവുകളും അവിടെയുണ്ടായിരുന്നില്ല. എന്‍വായ്‌റ്റേനെറ്റ് ദ്വീപിനെപ്പറ്റി ആദ്യമായി പോലീസില്‍ രേഖപ്പെടുത്തുന്ന പരാതിയും അതായിരുന്നു. അതാദ്യമായിട്ടായിരുന്നില്ല ആ ദ്വീപിലെത്തുന്നവരെ കാണാതാകുന്നതെന്ന സത്യം പിന്നീടാണദ്ദേഹം അറിയുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പേ എന്‍വായ്‌റ്റേനെറ്റ് ദ്വീപുവാസികളെ മുഴുവന്‍ ഒറ്റയടിക്ക് കാണാതായ സംഭവമുണ്ടായിട്ടുണ്ട്. അതിനു ശേഷം ആ ദ്വീപിലേക്ക് മനുഷ്യരാരും പോകാറില്ല. ഫലഭൂയിഷ്ഠമായ മണ്ണായിരുന്നു എന്‍വായ്‌റ്റേനെറ്റിലേത്. അതിനാല്‍ത്തന്നെ അവിടേക്ക് ആദ്യമായെത്തിയ ഗോത്രവിഭാഗക്കാര്‍ താമസവും കൃഷിയുമെല്ലാമായി സുഖജീവിതമായിരുന്നു. എന്നാല്‍ മറ്റു മൃഗങ്ങളെയോ പക്ഷികളെയോ ദ്വീപില്‍ കാണാത്തതില്‍ അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു. മാത്രവുമല്ല തിളങ്ങുന്ന മരതകപ്പച്ച നിറത്തിലായിരുന്നു അവിടത്തെ സസ്യജാലങ്ങള്‍. തവിട്ടുനിറത്തിലുള്ള പാറക്കൂട്ടങ്ങളാകട്ടെ പോളിഷ് ചെയ്തതു പോലെ മിനുസമുള്ളതും. ദ്വീപിന്റെ ഒരു പ്രത്യേകഭാഗത്തേക്ക് മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ പോലും പറ്റില്ല. മരങ്ങളുടെ ശാഖകള്‍ പരസ്പരം കെട്ടിപ്പിണഞ്ഞ് കരിങ്കല്ലിനേക്കാള്‍ കരുത്തുറ്റ പ്രകൃതിദത്ത ‘മതിലുകളാ’യിരുന്നു അവിടെ തീര്‍ത്തിരുന്നത്. ദ്വീപുനിവാസികള്‍ പലപ്പോഴും ചുറ്റുമുള്ള ഗോത്രങ്ങളിലെ ബന്ധുക്കളെ കാണാനായി എത്തുന്നതും പതിവായിരുന്നു. അവരുമൊത്ത് കച്ചവടവും നടത്തിപ്പോന്നു. എന്നാല്‍ ദ്വീപില്‍ പലപ്പോഴും ദുരൂഹതകള്‍ നിറഞ്ഞുനിന്നിരുന്നു.

6.LakeTurkanaSouthIsland

രാത്രികാലങ്ങളില്‍ ചിലപ്പോള്‍ പുകപോലുള്ള ചില രൂപങ്ങള്‍ വീടുകള്‍ക്ക് മുന്നില്‍ വരും. മനുഷ്യന്റെ രൂപമായിരിക്കും അവയ്ക്ക്. ദ്വീപില്‍ പലയിടത്തും അവയെ കാണുന്നതും പിന്നീട് പതിവായി. ഈ ‘പുകമനുഷ്യരെ’ തൊടുന്നവര്‍ പെട്ടെന്ന് അതിനൊപ്പം അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതാകുമെന്നു വരെയായി കഥകള്‍. കുട്ടികളായിരുന്നു ഇതിലെ പ്രധാന ഇരകള്‍. പതിയെപ്പതിയെ മറ്റു ദ്വീപുകളില്‍ നിന്ന് എന്‍വായ്‌റ്റേനെറ്റിലേക്കുള്ള ഗോത്രനിവാസികളുടെ വരവും കുറഞ്ഞു. അതിന് കാരണവുമുണ്ട്. അകാലമരണങ്ങള്‍ അവിടെ ഏറിത്തുടങ്ങിയിരുന്നു. ചെറിയൊരു മരക്കുറ്റിയില്‍ നിന്നേല്‍ക്കുന്ന പോറലുകള്‍ പോലും വലിയ മുറിവായി മാറുന്ന അവസ്ഥ. പലര്‍ക്കും അംഗവൈകല്യം സംഭവിച്ചു. ശുദ്ധമായ മത്സ്യത്തില്‍ നിന്നു പോലും വിഷബാധ ഏല്‍ക്കുന്നു. ശരീരത്തില്‍ ചെറുമുറിവുണ്ടായാല്‍ അണുബാധയേറ്റ് മരണം ഉറപ്പ്. നല്ലപോലെ നീന്തലറിയാവുന്ന ദ്വീപുനിവാസികളുടെ മൃതശരീരം തടാകത്തില്‍ തുടരെ പ്രത്യക്ഷപ്പെടാന്‍ കൂടി തുടങ്ങിയതോടെ ഒരിക്കല്‍ സ്വര്‍ഗമായിരുന്ന എന്‍വായ്‌റ്റേനെറ്റ് ദ്വീപ് ശാപഭൂമിയെന്ന് കുപ്രസിദ്ധി നേടി. മാത്രവുമല്ല, രാത്രകാലങ്ങളില്‍ മനുഷ്യനോ മൃഗമോ എന്ന് തചിരിച്ചറിാനാവാത്ത രീതിയിലുള്ള അലറിക്കരച്ചിലുകളും ദ്വീപില്‍ നിന്ന് പതിവായി കേട്ട് തുടങ്ങി.

മണിക്കൂറുകള്‍ ആ കരച്ചില്‍ നീളുകയും ചെയ്തിരുന്നു. നാളുകള്‍ കടന്നു പോയി. എന്‍വായ്‌റ്റേനെറ്റിലുള്ള ഏതെങ്കിലും ഒരാളെ പരിസരദ്വീപുകളിലുള്ളവര്‍ കണ്ടിട്ടുതന്നെ ദിവസങ്ങളേറെയായെന്ന അവസ്ഥയെത്തി. അതോടെയാണ് ഒരു ചങ്ങാടത്തിലേറി ഏതാനും പേര്‍ ദ്വീപിലെത്തിയത്. പക്ഷേ കണ്ടതാകട്ടെ ഞെട്ടിക്കുന്ന കാഴ്ചയും. ഉപേക്ഷിക്കപ്പെട്ട വീടുകള്‍. തീ അണഞ്ഞുപോയ വിറകുകൂനകള്‍ക്കു സമീപം ചീഞ്ഞളിഞ്ഞു കിടക്കുന്ന മത്സ്യങ്ങള്‍. തൊഴില്‍ ഉപകരണങ്ങളെല്ലാം വീട്ടില്‍ ഒരു മൂലയ്ക്ക് ഭംഗിയായി ചാരി വച്ചിരിക്കുന്നു. തികച്ചും ശാന്തമായ അന്തരീക്ഷം. പക്ഷേ ഒരൊറ്റ മനുഷ്യന്‍ പോലുമില്ല. നിന്ന നില്‍പില്‍ എല്ലാവരും അപ്രത്യക്ഷമായ അവസ്ഥ. ജീവനും കൊണ്ട് തിരികെപ്പായുകയായിരുന്നു അന്വേഷിച്ചെത്തിയവര്‍. അന്യഗ്രഹജീവികളാണ് ഈ ദ്വീപിലെ വില്ലന്മാരെന്നും പിന്നീട് കഥകള്‍ പരന്നു. പക്ഷേ ഇത്രയേറെ വര്‍ഷങ്ങളായിട്ടും ഒരാളു പോലും പിന്നീട് ദ്വീപിലേക്ക് കടന്നിട്ടില്ല. ഇന്ന് ഇന്റര്‍നെറ്റില്‍ പോലും ആകെ ലഭ്യമായിട്ടുള്ളത് ചില ആകാശദൃശ്യങ്ങള്‍ മാത്രം. എന്നാല്‍ അതുകൊണ്ടും തീര്‍ന്നില്ല ശാപം. ഒരുസമയത്ത് എന്‍വായ്‌റ്റേനെറ്റിനു ചുറ്റുമുള്ള ദ്വീപുകളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് വിചിത്രമായ ഒരു രോഗം പിടിപെട്ടു. പലരും ജനിച്ചയുടനെ ശ്വാസം കിട്ടാതെ മരിക്കാന്‍ തുടങ്ങി. മാത്രവുമല്ല ഏതാനും സമയം കഴിയുന്നതോടെ കുട്ടികളുടെ ശരീരത്തിലെ ജലാംശമില്ലാതായി ‘മമ്മി’കളെപ്പോലെയാകുന്ന അവസ്ഥ. തണുത്ത കാലാവസ്ഥയിലാണിതെന്നോര്‍ക്കണം. പിന്നീട് ഇക്കൂട്ടര്‍ കൂട്ടെേത്താടെ മറ്റിടങ്ങളിലേയ്ക്ക് പലായനം ചെയ്യുകയാണുണ്ടായത്. ഒരു കാര്യം മാത്രം ഉറപ്പിച്ചു പറയാം എന്‍വായ്‌റ്റേറ്റിനെ ചുറ്റിപ്പറിറിയുള്ള ദുരൂഹതകള്‍ ഉടനെയെങ്ങും അവസാനിക്കില്ല.

Related posts