വീട്ടിലിരുന്ന് വാര്‍ത്ത ലൈവ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്റെ പിന്നിലൂടെ കടന്നുപോയ അര്‍ധനഗ്നയായ സ്ത്രീയെ കണ്ട് പ്രേക്ഷകര്‍ ഞെട്ടി ! ആ മാധ്യമപ്രവര്‍ത്തക ഇയാളുടെ ‘സെറ്റപ്പെന്ന്’ കാമുകിയും; വര്‍ക്ക് ഫ്രം ഹോമില്‍ മാധ്യമപ്രവര്‍ത്തകന്‍ പെട്ടതിങ്ങനെ…

കോവിഡ് ലോകമെങ്ങും വ്യാപിച്ചതോടെ ഒട്ടുമിക്ക കമ്പനികളും എന്തിന് മാധ്യമസ്ഥാപനങ്ങള്‍ വരെ വര്‍ക്ക് ഫ്രം ഹോമിനെ പ്രോത്സാഹിപ്പിക്കുകയാണ്.

സമൂഹ അകലം പാലിക്കുന്നതിലൂടെ വൈറസ് വ്യാപനം തടയുന്നതിനാണ് ഈ രീതിയിലേക്ക് മാറിയത്. എന്നാല്‍ പലര്‍ക്കും വര്‍ക്ക് അറ്റ് ഹോം പാരയാകുന്ന വാര്‍ത്തകളും ട്രോളുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്.

സ്‌പെയിനുള്ള 41കാരന്‍ അല്‍ഫോണ്‍സോ മെര്‍ലോസാണ് ഇപ്പോള്‍ വര്‍ക്ക് അറ്റ് ഹോമിന്റെ ഇരയായി മാറിയിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനായ ഇയാള്‍ തന്റെ വീട്ടില്‍ നിന്ന് എസ്റ്റാഡോ ഡി അലാര്‍മ ചാനലില്‍ ലൈവ് വാര്‍ത്ത ചെയ്യുന്നതിനിടെയാണ് രസകരമായ സംഭവം ഉണ്ടായത്.

മെര്‍ലോസിന്റെ തൊട്ട് പിന്നിലൂടെ ഒരു യുവകി അര്‍ധ നഗ്‌നയായി നടന്ന് പോകുന്നത് കാമറയില്‍ പെടുകയായിരുന്നു.

എന്നാല്‍ നടന്നു നീങ്ങിയ അര്‍ധനഗ്നയായ ആ യുവതി അലക്‌സിയ റിവാസ് എന്ന 27 വയസ്സുള്ള ഒരു പത്രപ്രവര്‍ത്തകയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു.

സംഭവം വിവാദമായത് കേവലം ആണ്‍പെണ്‍ സംസര്‍ഗത്തിന്റെ പേരില്‍ മാത്രമല്ല, സ്‌പെയിനിലെ ഉന്നതരായ മാധ്യമപ്രവര്‍ത്തകര്‍ പോലും കൊവിഡ് മഹാമാരി താണ്ഡവമാടുന്ന സ്‌പെയിനിലെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നു എന്ന നിലയില്‍ കൂടിയാണ്.

മെര്‍ലോസ് സ്പാനിഷ് ബിഗ് ബ്രദര്‍ താരം മാര്‍ട്ട ലോപ്പസുമായി ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ നേരത്തേ തന്നെ പ്രചരിച്ചിരുന്നു. എന്നാല്‍ ഷോ കഴിയും മുമ്പ് തന്നെ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നെന്നും മെര്‍ലോസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, നിരവധി ദിവസം സംഭവത്തെക്കുറിച്ച് മൗനം പാലിച്ചതിന് ശേഷം അദ്ദേഹം പരസ്യമായി സംസാരിക്കുകയും സ്പാനിഷ് ചാറ്റ് ഷോയായ ‘ദി അന റോസ ഷോ’യില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്റെ മുന്‍ കാമുകിയോട് ക്ഷമ ചോദിക്കുകയും ചെയ്തു.

അതിനിടെ സംഭവത്തില്‍ വിശദീകരണവുമായി വിവാദ നായിക റിവാസ് രംഗത്തെത്തി.

കഴിഞ്ഞ കുറേ ആഴ്ച്ചകളായി മെര്‍ലോസുമായി അടുപ്പമുണ്ടെന്നും താന്‍ അവിവാഹിതനാണ് എന്നും മറ്റ് ബന്ധങ്ങള്‍ ഒന്നുമില്ല എന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും അവര്‍ വ്യക്തമാക്കി.

അതിനിടെ, ഈ സംഭവം നടക്കുന്ന സമയത്തും താനുമായി മെര്‍ലോസ് ബന്ധം പുലര്‍ത്തിയിരുന്നു എന്ന് വ്യക്തമാക്കി മാര്‍ട്ട ലോപ്പസും രംഗത്തെത്തി.

എന്തായാലും രണ്ടു പെണ്ണുങ്ങളുടെ ഇടയില്‍പ്പെട്ട അല്‍ഫോണ്‍സോയുടെ അവസ്ഥയെ പരിതാപകരമെന്നേ വിശേഷിപ്പിക്കാനാവൂ.

എന്തായാലും വാര്‍ത്ത വായനയുടെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Related posts

Leave a Comment