കുടുംബാംഗങ്ങള്‍ ആണെങ്കിലും അത്തരം ചോദ്യം ചോദിക്കുന്നവരെ എനിക്ക് കണ്ണെടുത്താല്‍ കണ്ടുകൂടാ ! തുറന്നു പറച്ചിലുമായി നമിതാ പ്രമോദ്

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനില്‍ എത്തിയ താരമാണ് നമിത.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെ നമിത പ്രമോദ് കാമറയ്ക്ക് മുന്നില്‍ എത്തുന്നത്.

പരമ്പരയില്‍ മാതാവിന്റെ വേഷമാണ് നമിത പ്രമോദ് ചെയ്തത്. തുടര്‍ന്ന് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

ഹിറ്റ്മേക്കറായരുന്ന അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ ആയിരുന്നു നമിത പ്രമോദ് സിനിമയില്‍ തുടക്കം കുറിച്ചത്.

നിവിന്‍പോളിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ നായികയുമായി.

പിന്നീട് ജനപ്രിയന്‍ ദിലീപിന് ഒപ്പം സൗണ്ട് തോമ, ചന്ദ്രേട്ടന്‍ എവിടെയാ, ചാക്കോച്ചന് ഒപ്പം പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, വിക്രമാദിത്യന്‍ ഓര്‍മ്മയുണ്ടോ മുഖം, ലോ പോയിന്റ്, അമര്‍ അക്ബര്‍ അന്തോണി, മാര്‍ഗംകളി തുടങ്ങിയ നിരവധി ചിത്രങ്ങളിളും നമിത വേഷമിട്ടു.

ഇതുവരെ മുന്നില്‍ വന്നിരുന്ന സിനിമകളുടെ ടീം നോക്കി സിനിമ തെരഞ്ഞെടുത്തിരുന്ന ആളായിരുന്നു താനെന്ന് നമിത പറയുന്നു.

എന്നാല്‍ ഇനി നായിക എന്ന നിലയില്‍ തനിക്ക് പെര്‍ഫോം ചെയ്യാനുള്ള സിനിമകളേ സ്വീകരിക്കുകയുള്ളൂവെന്ന് അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നമിത തുറന്നു പറഞ്ഞിരുന്നു.

നമിതയുടെ വാക്കുകള്‍ ഇങ്ങനെ…നമുക്ക് ദേഷ്യം തോന്നുന്ന ചില നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനം ചില അകന്ന ഫാമിലി മെമ്പേഴ്‌സിന്റെയൊക്കെ ചോദ്യങ്ങള്‍ ആണ്.

ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ ചിലരുടെ ചോദ്യം ഉടനെ തുടങ്ങും. ഇനി എന്നാണ് അടുത്ത സിനിമ?’ ഇപ്പോള്‍ സിനിമയില്ലേ? എന്നൊക്കെയുള്ള ചോദ്യം.

അത് എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടാ. അങ്ങനെ ചോദിക്കുന്നവര്‍ക്ക് മറുപടി കൊടുക്കാറുമില്ല. അവരെ മൈന്‍ഡ് ചെയ്യാറുമില്ല. ഞാന്‍ സിനിമയുമായി ബന്ധപ്പെട്ട ഏതു കാര്യങ്ങള്‍ക്കും അഭിപ്രായം വിളിച്ചു ചോദിക്കുന്നത് ലാലു അങ്കിളിനോടാണ് (ലാല്‍ ജോസ്).

ആദ്യമൊക്കെ ടീമും, ബാനറും നോക്കിയാണ് ഓരോ സിനിമകള്‍ തെരെഞ്ഞെടുത്തിരുന്നത്. ഇപ്പോള്‍ എന്റെ കഥാപാത്രത്തിന്റെ പ്രധാന്യമൊക്കെ ഞാന്‍ നോക്കും.

തുടക്കകാലത്ത് എനിക്ക് എന്റെ ആദ്യ രണ്ടു സിനിമകളില്‍ എന്റെ ശബ്ദം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. എന്റെ വോയിസ് ആണുങ്ങളെ പോലെയാണ് എന്നതായിരുന്നു കാരണമെന്നും നമിത പറയുന്നു.

Related posts

Leave a Comment