നാരങ്ങാവെള്ളത്തിന് മധുരമില്ലെന്ന് ആരോപിച്ച് സംഘര്‍ഷം; പോലീസുകാരന്‍ ഉൾപ്പെടെ മൂന്നുപേര്‍ റിമാൻഡിൽ

വെള്ളറട : വി ബി ഏസ് കുട്ടികള്‍ക്ക് നല്‍കിയ നാരങ്ങാവെള്ളത്തിന് മധുരമില്ലെന്ന് ആരോപിച്ച് സംഘര്‍ഷം. പോലീസുകാരന്‍ ഉൾപ്പടെ മൂന്ന്പേര്‍ അറസ്റ്റില്‍. ചെട്ട്കുന്ന് ആര്‍ സി പള്ളിയില്‍ നടന്ന വി ബി ഏസ് കുട്ടികള്‍ക്ക് നല്‍കിയ നാരങ്ങാവെള്ളത്തിന് മധുരമില്ലെന്നായിരുന്നു ആരോപണം.

സംഘര്‍ഷത്തില്‍ സഹോദരങ്ങളായ രണ്ട്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒറ്റശേഖരമംഗലം മണക്കാല കുഴിവിള ശാരദാ ഭവനില്‍ രാജേഷിന്‍റെ മക്കളായ രഞ്ജിത്ത്(23) രാഹുല്‍(21) എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട പോലീസ് സ്റ്റേഷനിലെ പോലിസുകാരന്‍ മണക്കാല അമല്‍ കോട്ടേജില്‍ ജയരാജ്(51),പൂഴനാട് കാരോട്ട്കോണം ബ ിനുഭവനില്‍ അനില്‍രാജ്(35),പൂഴനാട് കാരോട്ട്കോണം കനകാഭവനില്‍ വിന്‍സെന്‍റ്(35) എന്നിവരെ ആര്യന്‍കോട് എസ് ഐ സൈജുവിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ്ചെയ്തു.

നാരങ്ങാവെള്ളത്തിനന്‍റെ പേരില്‍ ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇടികട്ടകൊണ്ടുള്ള ആക്രമണത്തില്‍ രന്‍ജിത്തിന്‍റെ വലത് കൈയ്യിലേ എല്ല്പൊട്ടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Related posts