നിപ്പ വൈറസ് ബാധയില്‍ നിന്ന് രോഗമുക്തരായവരെ വീട്ടിലേക്ക് അയയ്ക്കാനൊരുങ്ങുന്നു ! സോഷ്യല്‍ മീഡിയ വഴി വ്യാജ സന്ദേശം പ്രചരപ്പിച്ചവരുടെ അറസ്റ്റ് തുടരുന്നു…

കോഴിക്കോട്: നിപ്പ വൈറസ് ഭീതിയില്‍ നിന്നും കേരളം മുക്തമായതായി ആരോഗ്യവകുപ്പ്. നിപ്പ വൈറസ് ബാധ ഏല്‍ക്കുകയും എന്നാല്‍ പിന്നീട് ഇതില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്ത മലപ്പുറത്തെയും കോഴിക്കോട്ടെയും രണ്ട് പേരെ വീട്ടിലേക്ക് അയച്ചേക്കും.

വിദഗ്ധ സമിതിയുടെ അഭിപ്രായം പരിഗണിച്ചായിരിക്കും തീരുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം ഇന്നലെ പൂനൈയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ലഭിച്ച ഒന്‍പത് പരിശോധന ഫലങ്ങളും നെഗറ്റീവായിരുന്നു

ഇപ്പോള്‍ ഒന്‍പത് പേരാണ് നിപ്പ രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. 2503 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ നിപ്പ വൈറസ് ബാധയില്ലെങ്കിലും 21 ദിവസം കൂടി നിരീക്ഷണം ആവശ്യമുണ്ട്.

ഈ സാഹചര്യത്തില്‍ വിദ്ഗ്ധ സമിതിയുടെ അഭിപ്രായം തേടിയാകും രോഗികളുടെ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക. നിപ്പ വൈറസ് ബാധമൂലം മരിച്ചവരുടെ കുടുംബങ്ങളെ ഒറ്റപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായി നേരിടുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം സോഷ്യല്‍ മീഡിയ വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുന്നത് തുടരുകയാണ്. ഇതുവരെ 22പേര്‍ അറസ്റ്റിലായി.

Related posts