ആ നരഭോജി കേരളത്തിലോ? നിര്‍ഭയ മാനംഭംഗ കേസിലെ കുട്ടിക്കുറ്റവാളി കേരളത്തിലെന്നു സൂചന; സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന മുന്നറിയിപ്പുകള്‍ ഇതൊക്കെ

18341980_1899437790271930_8295683833365314039_nനിര്‍ഭയ കൂട്ടമാനംഭംഗ കേസില്‍ കൊലക്കയറില്‍ നിന്നു രക്ഷപ്പെട്ട കുട്ടിക്കുറ്റവാളി ജയില്‍ മോചിതനായി ദക്ഷിണേന്ത്യയില്‍ പാചകത്തൊഴിലാളിയായി താമസിക്കുന്നു എന്ന വാര്‍ത്ത ഇതിനോടകം എല്ലാവരും അറിഞ്ഞിരുന്നു. ജനം തിരിച്ചറിഞ്ഞാല്‍ തന്നെ കൊല്ലുമെന്ന ഭയത്തോടെയാണ് ഇയാള്‍ ഡല്‍ഹിയും ഉത്തരേന്ത്യയും വിടാന്‍ തീരുമാനിച്ചതെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തില്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ കേരളത്തിലാണ് ഇപ്പോളുള്ളതെന്നാണ് വാട്ട്‌സ്ആപ്പ് പോലുള്ള സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിലവില്‍ ഇയാള്‍ മര്യാദക്കാരനായാണ് ജീവിക്കുന്നതെന്നും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഇയാളുടെ പഴയ ക്രിമിനല്‍ പശ്ചാത്തലെത്തെക്കുറിച്ച് അറിവില്ലെന്നും ഈ കുറിപ്പില്‍ പറയുന്നു. കുട്ടിക്കുറ്റവാളിയുടെ ഫോട്ടോയും ചേര്‍ത്താണ് കുറിപ്പ് കൊടുത്തിരിക്കുന്നത്. വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം..

നരഭോജി കേരളത്തിലോ…???

ഇവന്‍ ആണ് മുഹമ്മദ് അഫ്രോസ്. 2012ഇല്‍ ഡല്‍ഹിയില്‍ ഓടുന്ന ബസ്സിനുള്ളില്‍വെച്ചു ഒരു നിസ്സഹായ പെണ്‍കുട്ടിയെ തന്റെ മറ്റുള്ള 5 കൂട്ടുകാരുടെ കൂടെ കൂടി അതി ഭീകരം ആയി കൂട്ട ബലാത്സംഗം ചെയ്തു കൊന്നിട്ടു ഭാരതത്തിന്റെ നീതി ന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന വിധം തനിക് ’18 വയസ്സ് തികഞ്ഞിട്ടില്ല’ എന്നു കാണിച്ചു നിസ്സാരമായി രെക്ഷപെട്ട നരഭോജി. ഇവന്റെ കൂട്ട് പ്രതികളായ 5 പേരില്‍ ഒരാള്‍ ജയിലില്‍ ആത്മ ഹത്യ ചെയ്തു. മറ്റുള്ള 4 പ്രതികള്‍ക് ഈ രാജ്യത്തിന്റെ പരമോന്നത കോടതി വധ ശിക്ഷക് വിധിച്ചിരിക്കുകയാണ്. ഒരു പെണ്ണിനെ രണ്ടു പ്രാവിശ്യം അതി ക്രൂരം ആയി ബലാത്സംഗം ചെയ്യാനും അവളുടെ രോദനത്തിന്റെ സുഖം മതിയാവാതെ വന്നപ്പോള്‍ അവളുടെ രഹസ്യ ഭാഗത്തേക്ക് ബസ്സില്‍ ഉണ്ടായിരുന്ന ജാക്കി ലിവര്‍ കുത്തി കയറ്റി ഇവന്‍. അതിന്റെ പരിണാമം അവളുടെ ആന്തരിക അവയവങ്ങള്‍ പുറത്തേക്കു വന്നു. പിന്നീട് ആശുപത്രിയില്വെച്ചു അവള്‍ മരിക്കുകയും ചെയ്തു. ഇത്രയും കൊടും ക്രൂരത ചെയ്യുവാന്‍ പ്രാപ്തി ഉണ്ടായിരുന്ന ഇവനെ ഈ രാജ്യത്തിന്റെ നിര്‍വീര്യ നിയമ വ്യവസ്ഥ ‘പ്രായ പൂര്‍ത്തി ആയിട്ടില്ല’ എന്ന കാരണം പറഞ്ഞു കുട്ടി കുറ്റവാളി എന്നു പ്രഖ്യാപിച്ചു ജുവനൈല്‍ കോടതിയില്‍ എത്തിച്ചു. ജുവനൈല്‍ നിയമ പ്രകാരം ഇവന് കിട്ടിയത് വെറും 3 വര്ഷം തടവ് ശിക്ഷ മാത്രം. സുഖവാസം പോലെ അത് തീര്‍ത്തു അവന്‍ രാജാവിനെ പോലെ ഇറങ്ങി പോയി. ഞാന്‍ ഇതൊക്കെ ഇവിടെ പറയാന്‍ കാരണം ശിക്ഷ കഴിഞ്ഞു ഇറങ്ങിയ ഈ മൃഗം ഡല്‍ഹിയില്‍നിന്ന് മുങ്ങി. ഇപ്പോള്‍ മറ്റൊരു പേരില്‍ മറ്റൊരു മേല്‍വിലാസത്തില്‍ സൗത് ഇന്ത്യയില്‍ എവിടെയോ ഒരു ഹോട്ടലില്‍ പാചകക്കാരന്‍ ആയിട് അജ്ഞാതന്‍ ആയി ജീവിക്കുന്നുണ്ട് എന്നാണ് അറിയുന്നത്. ഇപ്പോള്‍ അവന്റെ കൂടെ ഉള്ളവര്‍ക്കോ അവന്‍ ജോലി ചെയ്യുന്ന ഹോട്ടല്‍ ഉടമസ്ഥന് പോലും അറിയില്ല അവന്റെ യഥാര്‍ത്ഥ ചരിത്രം. സൗത്ത് ഇന്ത്യ എന്നു പറയുമ്പോള്‍ ചില ദേശീയ മാധ്യമങ്ങള്‍ ഇവന്‍ നമ്മുടെ കേരളത്തില്‍ ആണ് ഇപ്പോള്‍ ഉള്ളത് എന്നു സംശയം പ്രകടിപ്പിക്കുന്നുണ്ട്. അടുത്ത ഇരയെ നോട്ടമിട്ടു നടക്കുകയായിരിക്കും ചിലപ്പോള്‍ ഇവന്‍. സൂക്ഷിക്കുക. ഈ ഫോട്ടോയില്‍ ഉള്ള ആള്‍ നിങ്ങളുടെ ചുറ്റുവട്ടത് എവിടെയെങ്കിലും ഉണ്ടാവാനും സാധ്യത ഉണ്ട്. പരമാവധി ഇവന്റെ ഈ ഫോട്ടോയും വിവരങ്ങളും ഷെയര്‍ ചെയ്യുക. ഈ പോസ്റ്റിനു ഞാന്‍ കോപ്പി റൈറ്റ്‌സ് ആവിശ്യെപ്പെടുന്നില്ല. ഷെയര്‍ ചെയ്യുകയോ കോപ്പി ചെയ്യുകയോ എന്തു വേണേലും ചെയ്തോളൂ. ഇവന്‍ കേരളത്തില്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ വെറുതെ വിടരുത്. മറ്റൊരു നിര്‍ഭയ കേരളത്തില്‍ ഉണ്ടാവാതിരിക്കട്ടെ.

Related posts