ആശങ്കകൾ‌ പിന്നിട്ട് വിപണി

ഓഹരി അവലോകനം / സോണിയ ഭാനു

രൂപയുടെ മൂല്യത്തകർച്ചയും ക്രൂഡ് ഓയിൽ വിലയേക്കുറിച്ചുള്ള ആശങ്കകളും അവസരമാക്കി മാറ്റി ഉൗഹക്കച്ചവടക്കാർ ഇന്ത്യൻ ഓഹരിവിപണിയെ അമ്മാനമാടി. അഞ്ചാഴ്ചകൾകൊണ്ട് സന്പാദിച്ച നേട്ടത്തിന്‍റെ കണക്കുകൾ ഇതിനിടയിൽ സെൻസെക്സിനും നിഫ്റ്റിക്കും കൈമോശം വന്നു.

സെൻസെക്സ് 266 പോയിന്‍റും നിഫ്റ്റി 107 പോയിന്‍റും പ്രതിവാര നഷ്ടത്തിലാണ്. ഇന്ത്യൻ രൂപയ്ക്ക് നേരിട്ട കനത്ത പ്രഹരം സന്പദ്ഘടനയിൽ തന്നെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നത് മൂലധന വിപണിയുടെ മുന്നേറ്റത്തിനും ഭീഷണിയായി മാറാം. ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യനവംബറിന് മുന്പ് നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം ധനമന്ത്രാലയത്തിനാവും കൂടുതൽ തലവേദന ഉളവാക്കുക.

പകരം സൗദിയിൽനിന്ന് എണ്ണ ശേഖരിക്കുന്ന ഫോർമുല യു എസ് തന്നെ മുന്നോട്ടുവച്ചു. ഇതിനിടയിൽ എണ്ണക്കന്പനികളോട് പുതിയ വിപണികൾ കണ്ടെത്താൻ പെട്രോളിയം മന്ത്രാലയം നിർദേശം നൽകി. എന്തായായും രൂപയുടെ കാര്യം വർഷാന്ത്യം വീണ്ടും പരുങ്ങലിലാവും. ഫോറെക്സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ 67.89 ൽ ഇടപാടുകൾ തുടങ്ങിയ രൂപ വാരമധ്യം 69.09 ലേക്ക് ഇടിഞ്ഞത് വിപണിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.

വ്യാഴാഴ്ച്ച വിപണി മറികടന്നത് 2016 നവംന്പർ 24 ന് രേഖപ്പെടുത്തിയ 68.86 ലെ റെക്കോർഡാണ്. 2013 ഓഗസ്റ്റ് 28 നാണ് ഏറ്റവും താഴ്ന്ന ക്ലോസിംഗ് നിരക്കായ 68.82 ലേയ്ക്ക് മൂല്യം ഇടിഞ്ഞത്. വാരാന്ത്യം രൂപയുടെ വിനിമയ നിരക്ക് 68.45 ലാണ്. രൂപയുടെ ചലനങ്ങൾ കണക്കിലെടുത്താൽ അടുത്ത സാന്പത്തികവർഷം വിനിമയനിരക്ക് 71-72 റേഞ്ചിലേക്കുനീങ്ങാം.

കഴിഞ്ഞ ദിവസം റെക്കോർഡ് തകർച്ചയിൽനിന്ന് രൂപയ്ക്ക് താങ്ങുപകർന്നത് ആർബിഐ യുടെ വിപണി ഇടപെടലാണ്. ബോംബെ സെൻസെക്സിന് കഴിഞ്ഞവാരം വ്യക്തമാക്കിയ നിർണായക പ്രതിരോധമായ 35,870 ത്തിലെ തടസം മറികടക്കാനാവാതെ തളർച്ചയിൽ അകപ്പെട്ട സൂചിക 35,000 ത്തിലെ താങ്ങും തകർത്ത് 34,988 വരെ പരീക്ഷണങ്ങൾക്കുവിധേയമായി. വാരാന്ത്യത്തിലെ തിരിച്ചുവരവിൽ സെൻസെക്സ് 35,423 ലേക്ക് ഉയർന്നു.പിന്നിട്ട അഞ്ച് ആഴ്ച്ചകളിലായി സെൻസെക്സ് മുന്നേറിയത് 841 പോയിന്‍റാണ്.

സെൻസെക്സിന് ഈ വാരം 35,717 ലാണ് ആദ്യതടസം. ഈ റേഞ്ചിലേയ്ക്ക് ഉയരാനായില്ലെങ്കിൽ 35,058 ലെ ആദ്യസപ്പോർട്ടിൽ പരീക്ഷണങ്ങൾ പ്രതീക്ഷിക്കാം. പുതിയ നിക്ഷേപങ്ങളിലുടെ കരുത്ത് തിരിച്ചുപിടിക്കാൻ ശ്രമം നടന്നാൽ 36,011 നെയാവും സൂചിക ലക്ഷ്യംവയ്ക്കുക. ആ നീക്കം വിജയിച്ചാൽ മാസമധ്യം 36,670 പോയിന്‍റിനെ ഉറ്റുനോക്കാം. എന്നാൽ ഇതിനിടയിൽ വിനിമയ വിപണിയിലെ ചലനങ്ങൾ വിപണിയെ ഏറെ സ്വാധീനിക്കാൻ ഇടയുണ്ട്.

ക്രൂഡ് ഓയിൽ വിലയിലെ വ്യതിയാനങ്ങളാവും ഇതിന് കാരണമാവുക. ഹ്രസ്വകാലയളവിൽ സെൻസെക്സിന് 34,693-34,034 ൽ സപ്പോർട്ടുണ്ട്. സൂചികയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ ഡെയ്‌ലിചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ് എആർ, എം എസി ഡി, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക് എന്നിവ ബുള്ളിഷ് ട്രന്‍റിലാണ്. അതേസമയം, സ്റ്റോക്കാസ്റ്റിക് ആർ എസ് ഐ 14 ഓവർ ബോട്ടാണ്. ഇത് വീണ്ടും ഒരു തിരുത്തലിനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

നിഫ്റ്റി 10,817 ൽ എത്തിയ അവസരത്തിലെ പ്രതികൂല വാർത്തകൾ സൂചികയെ 10,572 വരെ ഇടിച്ചു. വാരാന്ത്യദിനത്തിൽ കാഴ്ച്ചവച്ച തിരിച്ചു വരവ് സൂചികയെ 10,714 വരെ ഉയർത്തിയിട്ടും 107 പോയിന്‍റ് പ്രതിവാര നഷ്ടത്തിലാണ്. 10,570 ലെ സപ്പോർട്ട് നിലനിർത്താനായാൽ 10,844-10,974 പോയിന്‍റിലേയ്ക്ക് സുചികയ്ക്ക് ഉയരാനാവും. എന്നാൽ, ആ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 10,426-10,152 റേഞ്ചിലേക്ക് വിപണി നീങ്ങും.

ടെക്നോളജി, എഫ്എം സി ജി, സ്റ്റീൽ വിഭാഗങ്ങളിൽ നിക്ഷേപതാത്പര്യം ദൃശ്യമായപ്പോൾ ബാങ്കിംഗ് , പവർ, റിയാലിറ്റി വിഭാഗങ്ങൾക്ക് തിരിച്ചടിനേരിട്ടു. മുൻനിര ഓഹരികളായ ഇൻഫോസിസ് ടെക്നോളജി, എച്ച് യുഎൽ, എയർടെൽ തുടങ്ങിയവയുടെ നിരക്ക് കയറി. അതേസമയം ,ടാറ്റാ മോട്ടേഴ്സ്, ഐസിഐ സിഐ ബാങ്ക്, എസ്ബി ഐ തുടങ്ങിയവയ്ക്ക് തളർച്ച.

മുൻനിരയിലെ പത്തിൽ ഏഴു കന്പനികളുടെ വിപണിമുല്യം വർധിച്ച് 47,527 കോടി രൂപയായി. ടിസിഎസ്, ആർഐ എൽ, എച്ച് യുഎൽ, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, മാരുതി, എസ്ബി ഐ എന്നിവയുടെ വിപണി മൂല്യം വർധിച്ചു.

ജനുവരി-ജൂണ്‍ കാലയവളിൽ വിദേശഫണ്ടുകൾ ഇന്ത്യയിൽ നിന്ന് മൊത്തം 48,000 കോടി രൂപയുടെ നിക്ഷേപം തിരിച്ചുപിടിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആറ് മാസക്കാലളവിൽ ഇത്ര കനത്ത തോതിൽ നിക്ഷേപം പിൻവലിക്കുന്നത് ആദ്യമാണ്. കടപ്പത്രത്തിൽനിന്ന് 41,433 കോടി രൂപയും ഓഹരിവിപണിയിൽനിന്ന് 6430 കോടി രൂപയും അവർ തിരിച്ചുപിടിച്ചതോടെ മൊത്തം തുക 47,836 കോടി രൂപയായി.

2008 ൽ ആദ്യ ആറ് മാസങ്ങളിൽ അവർ പിൻവലിച്ച 24,758 കോടി രൂപയുടെ റെക്കോർഡാണ് മറികടന്നത്. വിദേശ ഫണ്ടുകൾ കഴിഞ്ഞ വരം 1380.94 കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേസമയം ആഭ്യന്തര ഫണ്ടുകൾ ഈ അവസരത്തിൽ 2941.61 കോടി രൂപയുടെ നിക്ഷേപം നടത്തി.

Related posts