വിദേശത്ത് അടുത്തടുത്ത ഫ്ലാറ്റുകളിൽ താമസം, പിന്നെ പ്രണയം; തൊടുപുഴയിൽ നിന്നും കാണാതായ വനിത ഡോക്ടറെ കണ്ടെത്തിയത് തലശേരിയിലെ യുവാവിനൊപ്പം; ഇരുവരെക്കുറിച്ചും പോലീസ് പറഞ്ഞത് ഞെട്ടിക്കുന്ന മറ്റൊരു കാര്യം…

 

തലശേരി: വീട് വിട്ടിറങ്ങിയ എംബിബിഎസ് വിദ്യാർഥിനിയെ തേടി തൊടുപുഴ പോലീസ് തലശേരിയിൽ. വിദേശത്ത് വെച്ച് പരിചയപ്പെട്ട തലശേരി സ്വദേശിയായ യുവാവിനോടൊപ്പമാണ് പെൺകുട്ടി നാടുവിട്ടതെന്ന സൂചനയെ തുടർന്നാണ് പെൺകുട്ടിയെ തേടി പോലീസ് തലശേരിയിൽ എത്തിയത്.

കമിതാക്കളായ ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പോലീസിന്‍റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് ജനിച്ചു വളർന്ന എറണാകുളം സ്വദേശിനിയായ യുവതിയെയാണ് തൊടുപുഴയിൽ നിന്നും കാണാതായത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം തൊടുപുഴയിലെ ഒരാശുപത്രിയിൽ ഇന്‍റേൺഷിപ്പ് ചെയ്യുന്നതിനിടയിലാണ് പെൺകുട്ടിയെ കാണാതായത്. വ്യത്യസത മത വിഭാഗത്തിൽപെട്ട ഇരുവരും വിദേശത്ത് അടുത്തടുത്ത ഫ്ലാറ്റുകളിലായിരുന്നു താമസിച്ചിരുന്നത്.

ഇവിടെ വച്ചാണ് ഇരുവരും പ്രണയത്തിലായതെന്നാണ് പോലീസ് കരുതുന്നത്. പെൺകുട്ടി ഉപരിപഠനത്തിനായി മറ്റൊരു വിദേശ രാജ്യത്തേക്കും യുവാവ് നാട്ടിലേക്കും വന്നിരുന്നു. ഉപരിപഠനം കഴിഞ്ഞ് നാട്ടിലെത്തിയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു.

Related posts

Leave a Comment