ഓണ്‍ ലൈന്‍ വഴി പൂജ, തട്ടിപ്പ്; വെബ് പേജ് പൂട്ടിച്ച് പോലീസ്; 1,151 രൂപ മുതല്‍ 62,000 രൂപ വരെയാണ് വഴിപാടായി ഈടാക്കിയിരുന്നത്


കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലെ വഴിപാടിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ക്ഷേത്രങ്ങളടെ പേരുകള്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു.

ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴി വഴിപാടുകള്‍ ബുക്ക് ചെയ്ത് പണം തട്ടുന്നതായുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇ-പൂജ വെബ്‌സൈറ്റില്‍ നിന്ന് ക്ഷേത്രങ്ങളുടെ പേരുകള്‍ നീക്കം ചെയ്തത്.

കോഴിക്കോട് സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ എ.പ്രതാപിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം നടത്തിയത്.ഇ-പൂജ എന്ന വ്യാജ വെബ്‌സൈറ്റ് വഴി തട്ടിപ്പു നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപി യ്ക്കും സൈബര്‍ ക്രൈം പോലീസിനും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പരാതി നല്‍കിയത്.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1,346 ക്ഷേത്രങ്ങളില്‍ പല പ്രമുഖ ക്ഷേത്രങ്ങളുടേയും പേരുകള്‍ വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നു.

പ്രമുഖ ക്ഷേത്രങ്ങള്‍ക്കെല്ലാം ഔദ്യോഗിക വെബ്‌സൈറ്റുണ്ടായിരിക്കെയാണ് ക്ഷേത്രങ്ങളുടെ പേരുകള്‍ വ്യാജ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ക്ഷേത്രങ്ങളിലെ ദേവീ ദേവന്‍മാരുടെ ഫോട്ടോ ഉള്‍പ്പെടുത്തി ഭക്തരെ ആകര്‍ഷിക്കുന്ന രീതിയില്‍ വെബ്‌സൈറ്റിന്‍റെ ഹോം പേജ് ഡിസൈന്‍ ചെയ്തായിരുന്നു തട്ടിപ്പ്. 1,151 രൂപ മുതല്‍ 62,000 രൂപ വരെയാണ് വഴിപാടുകള്‍ക്ക് ഈടാക്കിയിരുന്നത്.

Related posts

Leave a Comment