ആരോ ചതിച്ചു! കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ കറിയാക്കി കൂട്ടി;നാലു പേർ അറസ്റ്റിൽ

നിലന്പൂർ: പെരുന്പാന്പിനെ പിടികൂടി പാചകം ചെയ്തു കഴിക്കുന്നതിനിടെ നാലു പേരെ വനപാലകർ പിടികൂടി. അകന്പാടം എരഞ്ഞിമങ്ങാട് പൈങ്ങാക്കോട് പുത്തൻപുരക്കൽ രതീഷ്(30), എടവപ്പറന്പിൽ സതീഷ്(30), അന്പലക്കുന്ന് പ്രദീപ്(27), എളഞ്ചീരി അന്പാഴത്തൊടി ദിനേശ്(33) എന്നിവരാണ് പിടിയിലായത്.

അകന്പാടം എരഞ്ഞിമങ്ങാട് വച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഇവരെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഒന്നോടെ എടവണ്ണ വനം റേഞ്ച് ഓഫീസർ അബ്ദുൾ ലത്തീഫിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് നാലംഗസംഘം പിടിയിലായത്.

ഷെഡ്യൂൾ ഒന്നിൽ വരുന്ന ജീവിയാണ് പെരുന്പാന്പ്. ഒന്നു മുതൽ ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഒരുകിലോ വേവിച്ചതും വറുത്തതുമായ ഇറച്ചിയാണ് സംഘത്തിൽ നിന്നു കണ്ടെടുത്തത്. ഇതോടൊപ്പം പാന്പിന്‍റെ തലയും തൊലിയും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്തെ ഒരു വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പാന്പിനെയാണ് സംഘം കൊന്നത്.

Related posts