ഷറഫ് അലി ചെറിയ മീനല്ല…! പൂമ്പാറ്റയെന്ന പേരില്‍ പ്രവര്‍ത്തിക്കുന്നത് നാല് ടെലഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്‍; കൊച്ചുപെണ്‍കുട്ടികളുടെ നഗ്‌ന വീഡിയോ പോസ്റ്റ് ചെയ്യാത്തവര്‍ പുറത്ത്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ സജീവമാകുന്നു. പൂമ്പാറ്റ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സോഷ്യല്‍മീഡിയ ഗ്രൂപ്പിന്റെ അഡ്മിനായ ഷറഫ് അലി അറസ്റ്റിലായതിനെത്തുടര്‍ന്നാണ് പോലീസ് ഇക്കാര്യത്തില്‍ അന്വേഷണമാരംഭിച്ചത്.

തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെന്നല്ല ആര്‍ക്കും അധികാരമില്ലെന്ന് കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കൈമാറുന്ന ഗ്രൂപ്പുകളുടെ അഡ്മിന്റെ വിചിത്ര വാദം. കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നും അറസ്റ്റിലായ ഷറഫ് അലിയാണ് തന്നെ അറസ്റ്റ് ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ഇനിയും ആളുകളെ പ്രേരിപ്പിക്കുമെന്നും വാദിച്ചത്. ഇത് പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ടെലഗ്രാം വഴി പ്രവര്‍ത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന നാല് ഗ്രൂപ്പുകള്‍ ഇയാള്‍ കൈകാര്യംചെയ്തിരുന്നു. ഇതില്‍ നൂറുകണക്കിന് അംഗങ്ങളുമുണ്ട്. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒരുപോലെ രതിവൈകൃതത്തിന് ഇരകളാക്കുന്നവരാണ് പീഡോഫൈലുകള്‍.

അലിയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈലില്‍ 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഉണ്ടായിരുന്നതായാണു വിവരം. അതേസമയം, ടെലഗ്രാം ഉപയോഗിച്ചുള്ള ഗ്രൂപ്പുകള്‍ ആയതിനാല്‍ മൊബൈല്‍ നമ്പറുകള്‍ കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ ചില അംഗങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ തിരിച്ചറിഞ്ഞ പൊലീസ് ബന്ധപ്പെട്ട നെറ്റ്വര്‍ക്ക്് ഓപറേറ്റര്‍മാരോട് ഇവരെ കണ്ടെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പല നിബന്ധനകളുടെ പുറത്താണ് ഗ്രൂപ്പില്‍ ആളുകളെ ചേര്‍ത്തിരുന്നത്. അതുകൊണ്ടുതന്നെ പിടിക്കപ്പെടില്ല എന്ന ഉറപ്പിലായിരുന്നു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. ബലാല്‍സംഗ വീഡിയോകള്‍ വരെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നതായാണു വിവരം. പൂമ്പാറ്റ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പുകളുടെയെല്ലാം തലവന്‍ അലി മാത്രമായിരുന്നു.

എം. കോം ബിരുദ ധാരിയായ ഇയാള്‍ ഞരമ്പു രോഗികളായ ആളുകളെ മാത്രമാണ് ഗ്രൂപ്പില്‍ അംഗങ്ങളാക്കിയിരുന്നത്. ഇത് കൂടാതെ പ്രാദേശികമായി സംഘടിപ്പിക്കുന്ന അശ്ലീല വീഡിയോകള്‍ ഉപയോഗിച്ച് ഇയാള്‍ ഒരു അശ്ലീല വെബ്സൈറ്റും തുടങ്ങിയിരുന്നു. ഇത് പൊലീസ് പൂട്ടിച്ചു.

പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളുടെ നഗ്നത ആസ്വദിക്കുന്ന ഗ്രൂപ്പില്‍ മലയാളികളോ ഇന്ത്യക്കാരോ കഥാപാത്രങ്ങളല്ലാത്ത ഒരു വീഡിയോയും ചിത്രവും പോസ്റ്റ് ചെയ്യരുതെന്ന് അഡ്മിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇതിനിടയില്‍ ഗ്രൂപ്പില്‍ ആക്ടീവ് അല്ലാത്ത ആളുകളെ റിമൂവ് ചെയ്യുമെന്ന ഭീഷണിപ്പെടുത്തലുകളും.

പുതിയ വീഡിയോകള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാതിരിക്കുന്നത് അഡ്മിന്റെ അപ്രീതിക്ക് ഇടയാക്കും. അതിനാല്‍ തന്നെ എല്ലാവരും ഈ ഗ്രൂപ്പില്‍ പുതിയ വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. പെണ്‍മക്കളുടെ നഗ്ന ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന പിതാക്കന്മാര്‍ വരെ ഇത്തരം ഗ്രൂപ്പുകളില്‍ ഉണ്ടായിരുന്നതായി പറയുന്നു. ഗ്രൂപ്പിലെ സന്ദേശങ്ങള്‍ വായിച്ച പൊലീസുകാര്‍ക്ക് ലഭിച്ചത് മനസാക്ഷിയെ മരവിപ്പിക്കുന്ന അനുഭവമായിരുന്നു.

ഗ്രൂപ്പിലെ ഒരു അംഗത്തിന്റെ നിര്‍ദ്ദേശം ഇങ്ങനെ… മൂന്ന് വയസില്‍ താഴെയുള്ള കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ മാത്രം ചിത്രീകരിച്ചാല്‍ മതി, അതാകുമ്പോള്‍ കുട്ടിക്ക് ശരിയായ ഓര്‍മയുമുണ്ടാകില്ല അവര്‍ ഇതൊന്നും പുറത്ത് പറയുകയും ഇല്ല. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന ഗ്രൂപ്പ് അഡ്മിന്‍ നാല് വയസ് മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍ മാത്രം ഗ്രൂപ്പില്‍ ഷെയര്‍ ചെയ്താല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

Related posts