ചങ്ങനാശേരിയിൽ മൂന്നരവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അച്ഛനും ബന്ധുവും അറസ്റ്റിൽ; അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുന്നയിടത്ത് നിന്ന് ആഴ്ചയിൽ ഒരിക്കൽ കുട്ടിയെ അച്ഛൻ കൂട്ടിക്കൊണ്ടുപോകു മ്പോഴായിരുന്നു പീഡനം

 

കോട്ടയം: കോട്ടയം ചങ്ങനാശേരിയിൽ മൂന്നരവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും ബന്ധുവും അറസ്റ്റിൽ. ചങ്ങനാശേരി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞുതാമസിക്കുകയായിരുന്നു. അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ ശനിയാഴ്ച ദിവസങ്ങളിൽ അച്ഛൻ വീട്ടിലേക്കു കൊണ്ടുവരുകയായിരുന്നു പതിവ്. പിന്നീട് തിങ്കളാഴ്ച അമ്മയ്ക്കൊപ്പം തിരിച്ചെത്തിക്കും. ഇത്തരത്തിൽ കഴിഞ്ഞ തവണ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചപ്പോൾ അച്ഛനും ബന്ധുവും ചേർന്ന് മൂന്നരവയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് കുട്ടി ആംഗൻവാടിയിൽ എത്തിയപ്പോൾ, പെണ്‍കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആംഗൻവാടി അധികൃതർ കുട്ടിയോടു വിവരം ആരാഞ്ഞു. ഈ സമയമാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. ഇതേതുടർന്ന് ആംഗൻവാടി അധ്യാപിക പോലീസിൽ വിവരമറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ അച്ഛനെയും ബന്ധുവിനെയും ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് കോട്ടയത്തെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts