തിരൂരങ്ങാടിയിൽ കോളനൽകി പിഞ്ചുകുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അതിഥിത്തൊഴിലാളി പിടിയിൽ


തിരൂരങ്ങാടി: തിരൂരങ്ങാടി ചേളാരിയിൽ അതിഥിത്തൊഴിലാളിയായ യുവാവ് നാലുവസുകാരിയെ കോള നൽകി വശത്താക്കിയശേഷം പീഡിപ്പിച്ചു.

മധ്യപ്രദേശ് ഗ്വാളിയോർ ടെട്രാ സ്വദേശിയായ രാം മഹേഷ് കുശ്വാ എന്ന 30 കാരനാണ് പ്രതി. ഇയാളെ പോലീസ് പിടികൂടി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനുശേഷമായിരുന്നു സംഭവം.

കുട്ടിയുടെ രക്ഷിതാക്കളും ഇതര സംസ്ഥാനക്കാരാണ്. ഇവരും പ്രതിയും പരിചയക്കാരാണ്. സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രതി കുട്ടിയുടെ കുടുംബം താമസിക്കുന്ന സ്ഥലത്തേക്ക് പെപ്സി കോളയുമായി വന്നിരുന്നു.

കുട്ടിയുടെ മാതാവിന് കോള നൽകിയപ്പോൾ അവർ വേണ്ടെന്ന് പറഞ്ഞു. പിന്നീട് ഇയാൾ കുട്ടിക്ക് ഈ കോള നൽകിയശേഷം കളിപ്പിക്കാൻ എന്നു പറഞ്ഞു കൊണ്ടുപോവുകയായിരുന്നു.

കുറച്ചു കഴിഞ്ഞ് കുട്ടി കരഞ്ഞു കൊണ്ടു വരുന്നത് ശ്രദ്ധയിൽപ്പെട്ടു. വിവരങ്ങൾ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം അറിയിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു.

യുവതി പോലീസിന്‍റെ 100 നന്പറിൽ വിളിച്ചു സംഭവം അറിയിച്ചതിനെത്തുടർന്ന് തേഞ്ഞിപ്പലം പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി.

തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലായതിനാൽ പ്രതിയെ തിരൂരങ്ങാടിക്ക് കൈമാറി. ചോദ്യം ചെയ്തെങ്കിലും പ്രതി കുറ്റം നിഷേധിച്ചു. പ്രതി മാർബിൾ തൊഴിലാളിയാണ്. കുട്ടിയെ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി.

Related posts

Leave a Comment