രാത്രിയിൽ റോഡരുകിൽ നിർത്തിയിട്ട കാർ; പോലീസ് കണ്ടത് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കുന്ന യുവാവ്; ഞെട്ടിക്കുന്ന സംഭവം കുറ്റിപ്പുറത്ത്


കുറ്റിപ്പുറം: 17കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 48കാരന്‍ പിടിയില്‍. തിരൂര്‍ പുറത്തൂര്‍ സ്വദേശി മണല്‍ പറമ്പില്‍ റഷീദ് ആണ് അറസ്റ്റിലായത്. പട്രോളിങ്ങിനിറങ്ങിയ പോലീസുകാരാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടത്.

കുറ്റിപ്പുറത്തിനടുത്ത് മറവഞ്ചേരിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. അസാധാരണ സാഹചര്യത്തില്‍ കുറ്റിക്കാടിനരികില്‍ കാര്‍ നിര്‍ത്തിയിട്ടത് കണ്ട് ചെന്ന് പരിശോധിച്ചപ്പോഴാണ് റഷീദ് പതിനേഴുവയസുകാരനെ പീഡിപ്പിക്കുന്നത് പോലീസ് കണ്ടത്.

ഉദ്യോഗസ്ഥര്‍ വരുന്നത് കണ്ടയുടന്‍ തന്നെ റഷീദ് ഓടി രക്ഷപെട്ടു. കുട്ടിയെ സ്റ്റേഷനില്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിച്ച് മൊഴിയെടുത്ത ശേഷം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

പുറത്തൂരിലെ വീടിന് സമീപത്ത് നിന്നും പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതി ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു.

പോലീസ് തന്നെ സാക്ഷികളായ സംഭവത്തില്‍ റഷീദിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Comment