വാടക വീടന്വേഷിച്ചു എത്തിയ യുവതിയെ വളച്ചെടുത്തു; അമ്മയെ മാത്രം പോരായെന്ന് തോന്നിയപ്പോള്‍ കണ്ണു പതിഞ്ഞത് പത്തു വയസുകാരിയില്‍; യുവതിയുടെ മൂത്ത പെണ്‍മക്കളെ മൊയ്തീന്‍കുട്ടി ചൂഷണത്തിരയാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു…

മലപ്പുറം: എടപ്പാളിലെ സിനിമാ തീയറ്ററില്‍ വച്ച് പത്തു വയസുകാരിയെ ലൈംഗികചൂഷണം ചെയ്ത കേസിലെ പ്രതി തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60)യെയും ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയെയും പൊലീസ് റിമാന്‍ഡു ചെയ്തു. ഗള്‍ഫ് പണം കൊണ്ട് കണ്ണടച്ചു തുറക്കും വേഗത്തില്‍ സമ്പന്നനായ മൊയ്തീന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്കു താമസിക്കുന്നവരാണ് പെണ്‍കുട്ടിയും അമ്മയും.

ഈയൊരു പരിചയം വച്ച് യുവതിയെ വളച്ചെടുത്ത മൊയ്തീന്‍ കുട്ടി അവരെ മടുത്തപ്പോള്‍ പത്തു വയസുകാരി മകളില്‍ കൈവയ്ക്കുകയായിരുന്നു. കേസില്‍ പണമെറിഞ്ഞ് രക്ഷപ്പെടാനും വിദേശത്തേക്ക് കടക്കാനും ശ്രമിച്ചെങ്കിലും നാട്ടിലെ സ്വത്തുക്കള്‍ കൈവിട്ടു പോകുമെന്നായപ്പോള്‍ ആ തീരുമാനത്തില്‍ നിന്നും അയാള്‍ പിന്മാറുകയായിരുന്നു.

ദുബായിലും അബുദാബിയിലും തുടങ്ങിയ സ്വര്‍ണക്കടകള്‍ പച്ചപിടിച്ചതോടെയാണ് മൊയ്തീന്‍ കുട്ടി ബിസിനസ് നാട്ടിലേക്കും കൂടി വ്യാപിപ്പിക്കുന്നത്.കുടുംബ സമേതം ഏറെക്കാലമായി അബുദാബിയിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് നാട്ടിലേക്ക് താമസം മാറ്റിയത്. ഇയാളുടെ മക്കളില്‍ ഒരാള്‍ അബുദാബിയില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ്. യുഎഇയിലെ ബിസിനസ് പച്ചപിടിച്ചതോടെ ഇലക്ട്രോണിക് കടയും വാടകയ്ക്ക് നല്‍കുന്ന കടമുറികളുമായി നാട്ടില്‍ ബിസിനസും കൊഴുപ്പിച്ചു.

നാട്ടിലെ പുത്തന്‍പണക്കാരനായിരുന്നതിനാല്‍ രാഷ്ട്രീയക്കാരുടെ വേണ്ടപ്പെട്ടയാളായിരുന്നു മൊയ്്തീന്‍ കുട്ടി.ആരെയും കൈ അയച്ച് സഹായിക്കുന്ന ശീലമുള്ളതു കൊണ്ട് നാട്ടില്‍ ഇയാള്‍ അറിയപ്പെടുന്നതു ‘സ്വര്‍ണക്കുട്ടി’ എന്ന പേരിലായിരുന്നു. സിനിമാ തീയറ്ററില്‍ യുവതിയെയും പെണ്‍കുട്ടിയെയും എത്തിച്ചത് പീഡിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു. ഇക്കാര്യം പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്.

സിനിമ കണ്ടിരുന്നതിനാല്‍ പീഡനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ഇവരുടെ മൊഴി. കുട്ടിയുടെ അമ്മയ്ക്കു ദീര്‍ഘനാളായി മുഖ്യപ്രതി മൊയ്തീനുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ സ്ത്രീയ്ക്ക് മൂന്നു പെണ്‍കുട്ടികളാണുള്ളത്. ഇതില്‍ ഏറ്റവും ഇളയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. മറ്റു രണ്ടു പെണ്‍കുട്ടികള്‍ യുപി, ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നു.ഇവരെ ഇയാള്‍ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

സ്ത്രീയുടെ ഭര്‍ത്താവ് അടുത്തിടെയാണ് ഗള്‍ഫിലേക്ക് പോയത്. കുട്ടിയെ പീഡിപ്പിച്ച മൊയ്തീന്‍കുട്ടിയുടെ കോട്ടേഴ്സിലാണ് സ്ത്രീയും കുട്ടികളും വാടകയ്ക്ക് താമസിക്കുന്നത്. ഇയാള്‍ക്ക് ഇത്തരത്തില്‍ വേറെയും കോട്ടേഴ്സുകള്‍ ഉണ്ട്.

പീഡനത്തിന് ഇരയായ കുട്ടിയെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്പദമായ സംഭവം. സ്ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറില്‍ എത്തുകയുമായിരുന്നു. മുതിര്‍ന്ന സ്ത്രീക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കന്‍ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 25ന് തിയറ്റര്‍ ഉടമകള്‍ വിവരം ചൈല്‍ഡ്‌ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു.

ഇയാള്‍ ഇതിനു മുമ്പും പെണ്‍കുട്ടിയെ ചൂഷണം ചെയ്തിട്ടുണ്ടോയെന്ന സംശയവും പോലീസ് പങ്കുവയ്ക്കുന്നുണ്ട്. ഇതറിയാന്‍ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. പെണ്‍കുട്ടിയെ മറ്റാരെങ്കിലും പീഡിപ്പിച്ചിരുന്നോ എന്നും അതിന് അമ്മ ഒത്താശ ചെയ്തിരുന്നോ എന്നും അന്വേഷിക്കും.26നു തന്നെ, കേസെടുക്കണമെന്ന ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ്‌ലൈന്‍ പൊലീസു കൈമാറി.

നടപടിയൊന്നും സ്വീകരിക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതും പ്രതിയെ പിടികൂടിയതും. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയല്‍ (പോക്‌സോ) നിയമം അനുസരിച്ചാണ് കേസ്. മുന്‍കൂര്‍ജാമ്യത്തിനായി അഭിഭാഷകനെ തേടിപ്പോകുന്നതിനിടെയാണ് മൊയ്തീന്‍കുട്ടി അറസ്റ്റിലായത്.

 

 

Related posts