പോലീസിന്‍റെ ക്രൂര മര്‍ദനം; കൂലിപ്പണിയെടുത്തുപോലും ജീവിക്കാൻ പറ്റുന്നില്ല; മുഖ്യമന്ത്രിക്ക് യുവാവ് പരാതി നൽകി


കുന്നത്തൂർ: പോലീസിന്‍റെ ക്രൂര മര്‍ദനമേറ്റതിനെ തുടർന്ന് കടുത്ത ആരോഗ്യ പ്രശ്നങ്ങളും അവശതമൂലവും കൂലിപ്പണിയെടുത്തു ജീവിക്കാനാവുന്നില്ലെന്ന് കാട്ടി യുവാവ് മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നല്‍കി.

ശാസ്താംകോട്ട വേങ്ങ കാവില്‍തെക്കതില്‍ അനീഷ് ആണ് പരാതിക്കാരൻ. സെപ്തംബർ രണ്ടിന് ഓണനാളിൽ തന്‍റെ വീടിന് മുന്നിൽ നിന്നവരെ അതുവഴി വന്ന ശാസ്താംകോട്ട പോലീസ് അകാരണമായി മര്‍ദിച്ചു.

തന്‍റെ വീട്ടില്‍വന്ന ബന്ധുക്കളാണിവർ എന്ന് പറഞ്ഞതാണ് ക്രൂരമര്‍ദനത്തിന് കാരണമായതെന്നും പരാതിയിൽ പറയുന്നു. അനീഷിനെ മര്‍ദിക്കുന്നത് കണ്ട് ഓടിവന്ന് തടഞ്ഞ പിതാവ് ബാലന്‍പിള്ളയേയും പോലീസ് മര്‍ദിച്ചതായും വീടിനുമുന്നിലിട്ടും ജീപ്പില്‍വച്ചും ക്രൂരമര്‍ദനത്തിന് വിധേയനാക്കിയതായും പരാതിയുണ്ട്.

തലയ്ക്ക് പൊട്ടലും കണ്ണിന് ഇടിയേറ്റ് ഞരമ്പ് തകരാര്‍ മൂലം കാഴ്ചഭ്രംശംവും നാഭിക്ക് ഗുരുതരമായ ക്ഷതവും ഏറ്റ് ശാരീരിക അവശത ഉള്ളതിനാൽ ജാമ്യം ലഭിച്ചിട്ടും കൂലിപ്പണിക്ക് പോകാൻ സാധിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

തല്ലിയവിവരം കോടതിയില്‍ പറഞ്ഞാല്‍ കൂടുതൽ വകുപ്പുകൾ ചാര്‍ജു ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്രേ. എസ്‌ഐ അനീഷ്, എഎസ്‌ഐ പ്രസന്നന്‍, കണ്ടാലറിയാവുന്ന മൂന്നു പോലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് അനീഷ് പറഞ്ഞു.

Related posts

Leave a Comment