ശോശാമ്മ കുത്തിവച്ചാൽ ഒരിക്കലും വേദനിക്കില്ല; ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂവിന് കോവിഡ് വാക്സിൻ നല്കിയത് കോട്ടയം സ്വദേശിനിയായ നഴ്സ്; സ്വപ്ന സാക്ഷാത്കാരമെന്ന് ശോശാമ്മ മാത്യു

 

ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ മിന് കോവിഡ് വാക്സിൻ നൽകിയതും അദ്ദേഹത്തെ നേരിട്ട് കാണാ നായതും ശോശാമ്മ മാത്യുവിനെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നിമിഷങ്ങളായിരുന്നു.

എനിക്ക് എപ്പോഴും ഷെയ്ഖ് മുഹമ്മദിനെ കാണാൻ ആഗ്രഹമുണ്ടാ യിരുന്നു. ദൈവം എന്‍റെ ആഗ്രഹം നിറവേറ്റി. അത് അനുഗ്രഹീത നിമിഷമായിരുന്നു – ദുബായിൽ നഴ്സായി ജോലി ചെയ്യുന്ന കോട്ടയം മീനടം സ്വദേശിയായ ശോശാമ്മ പറഞ്ഞു.

കോവിഡ് വാക്സിൻ സ്വീകരിച്ചതിനുശേഷം ഞങ്ങളുടെ ക്ഷേമത്തെ ക്കുറിച്ച് ചോദിച്ചറിഞ്ഞ ഷെയ്ഖ് മുഹമ്മദ്, മുൻ‌നിര ആരോഗ്യ പ്രവർത്തകർ നടത്തിയ അസാധാരണ പ്രവർത്തനങ്ങളെ പ്രശംസി ക്കുകയും ചെയ്തുവെന്ന് ഷെയ്ഖ് മുഹമ്മദിന്‍റെ മജ്‌ലിസിലേക്ക് പോയ നാലംഗ മെഡിക്കൽ സംഘത്തിന്‍റെ ഭാഗമായിരുന്നു – ശോശാമ്മ പറഞ്ഞു.

സെപ്റ്റംബറിൽ ശോശാമ്മ ആദ്യത്തെ വാക്സിൻ ഡോസ് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസിന് നൽകിയിരുന്നു. പക്ഷെ ഇതിനെല്ലാം ശോശാമ്മയെ തിരഞ്ഞെടുക്കാ നുള്ള കാരണം വളരെ ലളിതമാണ്. ശോശാമ്മ കുത്തിവച്ചാൽ ഒരിക്കലും വേദനിക്കില്ല.

ഞാൻ കുത്തിവയ്പുകൾ നൽകുമ്പോൾ ഒരിക്കലും വേദന അനുഭ വപ്പെട്ടിട്ടില്ലെന്ന് ആളുകൾ പറഞ്ഞു. അതിനാൽ, മന്ത്രിമാർ, ഫെഡറൽ വകുപ്പ് മേധാവികൾ, അണ്ടർ സെക്രട്ടറിമാർ, വിഐപികൾ എന്നിവർക്ക് ഫ്ലൂ, വാക്സിൻ കുത്തിവയ്പുകൾ നൽകുന്നതിന് എന്നെ എപ്പോഴും തിരഞ്ഞെടുത്തു. – 1992 മുതൽ ദുബായിൽ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പ്രിവന്‍റീവ് മെഡിസിൻ വിഭാഗത്തിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന ശോശാമ്മ പറഞ്ഞു.

ഇപ്പോൾ യുഎഇയിലെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമിടയി ലും ഒരു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് ശോശാമ്മ. ഭർത്താവ് വൈദ്യൻ‌പറമ്പിൽ അബ്രഹാം കുറിയാക്കോസും ദുബായിൽ ജോലി ചെയ്യുന്ന മകൻ ജുബിനും തനിക്കു ലഭിച്ച അസുലഭ മുഹൂർത്തത്തിൽ അഭിമാനിക്കുന്നുവെന്ന് ശോശാമ്മ പറഞ്ഞു.

രണ്ടാമത്തെ ഡോസ് ഷെയ്ഖ് മുഹമ്മദിന് നൽകാനാണ് ശോശാമ്മ ഉറ്റുനോക്കുന്നത്.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് വാക്സിൻ നൽകാനും ആഗ്രഹമുണ്ട്.

ബുർജ് ഖലീഫയിലെ ഒരു വിഐപിക്ക് ഒരു ഡോസ് നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ഒരിക്കലും ആ സ്ഥലത്ത് പ്രവേശിച്ചിട്ടി ല്ല – ശോശാമ്മ പറഞ്ഞു.

Related posts

Leave a Comment