മദ്യപസംഘത്തെ കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥർക്ക് മർദനം: മൂന്നു പേർ പിടിയിൽ; കൊച്ചിയിൽ നടക്കുന്ന സംഭവങ്ങളിൽ ഞെട്ടി നാട്ടുകാർ

കൊച്ചി: പരസ്യമായി മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥരെ സംഘം ചേർന്നു മർദിച്ചതായി പരാതി. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എഎസ്ഐ ജോർജ്, സിപിഒ കൃഷ്ണകുമാർ എന്നിവർക്കാണ് അഞ്ചംഗ സംഘത്തിന്‍റെ മർദനമേറ്റത്. സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.

ഇവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ജില്ലയിലെത്തുന്നതിന്‍റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു.

ഇതേതുടർന്ന് സെൻട്രൽ സ്റ്റേഷൻ പരിധിയിലും ഇന്നലെ രാത്രി പട്രോളിംഗ് നടത്തുന്നതിനിടെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം രണ്ട് പേർ പരസ്യമായി മദ്യപിക്കുന്നത് പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇവരെ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റിയെങ്കിലും മറ്റു മൂന്നു പേർകൂടിയെത്തി പോലീസ് ഉദ്യോഗസ്ഥരെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.

തലക്ക് സാരമായി പരിക്കേറ്റ സിപിഒ കൃഷ്ണകുമാർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജോർജിനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. സംഭവത്തിൽ രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായുള്ളഅന്വേഷണം ഉൗർജതമാക്കിയിട്ടുണ്ട് സെൻട്രൽ പോലീസ് അറിയിച്ചു.

Related posts