പൂത്തിലച്ചിമല തുരന്ന്  മണ്ണു മാഫിയ; സർക്കാർ വകുപ്പുകൾ  ഇലക്ഷൻ തിരക്കുകളിൽ; അവസരം മുതലാക്കി മണ്ണുമാഫിയകൾ


കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്ത് എട്ടാം വാർഡ് നടുക്കുരിശിന് സമീപം അനധികൃത മണ്ണ് ഖനനം. പൂതൃക്ക പഞ്ചായത്ത് 13-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന പരിയാരം ലക്ഷംവീട് കോളനിയോട് ചേർന്ന് നിൽക്കുന്ന പൂത്തിലച്ചിമലയുടെ ഒരു ചെരുവിലാണ് ദിവസങ്ങളായി അനധികൃത മണ്ണ് ഖനനം നടക്കുന്നത്.

പഞ്ചായത്ത്, റവന്യു, പോലീസ് വകുപ്പുകൾ ഇലക്ഷൻ തിരക്കുകളിൽ വ്യാപൃതരായിരിക്കുന്പോഴാണ് പ്രദേശത്ത് മണ്ണ് മാഫിയയുടെ അഴിഞ്ഞാട്ടം.

ഇടവേളകളിൽ ദിവസങ്ങളോളം കുന്നിടിച്ച് മണ്ണ് ഖനനം തുടരുന്നതും പിന്നീട് പരാതി ഉയരുന്പോൾ കണ്ണിൽപൊടി ഇടാൻ കുറച്ച് ദിവസം പ്രവർത്തനം നിർത്തിവയ്ക്കുന്നതും ഇവിടെ പതിവാണ്.

അധികൃതരുടെ ഒത്താശയോടെയാണ് മണ്ണ് ലോബി പ്രദേശത്ത് വിളയാട്ടം നടത്തുന്നതെന്നും കടുത്ത ആക്ഷേപമുണ്ട്. ഇലക്ഷൻ സമയമായതിനാൽ രാഷ്ട്രീയ പാർട്ടികളും വിഷയത്തിൽ മൗനം പാലിക്കുകയാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖല കൂടിയാണിത്.

ഏക്കർ കണക്കിന് വ്യാപിച്ച് കിടക്കുന്ന പൂത്തിലച്ചിമലയുടെ ഒരു ഭാഗം തുരന്നു മാറ്റുന്നത് മല ഇടിയാനും പ്രദേശത്തെ ജൈവസന്തുലിതാവസ്ഥ തകരാനും കാരണമാകും.

വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ വിവിധ അധികാരികൾക്ക് പരാതിയും നൽകിയിട്ടുണ്ട്. 

Related posts

Leave a Comment