യുവതികള്‍ പ്രവേശിച്ചാല്‍ കൈ മുറിച്ച് രക്തം വീഴ്ത്തി ശബരിമല നടയടപ്പിക്കും! വിവാദ പരാമര്‍ശത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

പത്തനംതിട്ട: വാർത്താ സമ്മേളനത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ അയ്യപ്പധർമസേന പ്രസിഡന്‍റ് രാഹുൽ ഈശ്വർ അറസ്റ്റിൽ. തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ ചോരവീഴ്ത്താന്‍ നിരവധി പേര്‍ തയാറായിരുന്നെന്ന പരാമര്‍ശത്തിലാണ് അറസ്റ്റ്.

കലാപാഹ്വാനത്തിന്‍റെ പേരിൽ രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരുന്നത്. എറണാകുളം പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യുവതികള്‍ സന്നിധാനത്ത് പ്രവേശിക്കുകയാണെങ്കില്‍ കൈ മുറിച്ച് രക്തം വീഴ്‍ത്തി ശബരിമല നടയടപ്പിക്കാന്‍ തയ്യാറായി 20 അംഗസംഘം ഉണ്ടായിരുന്നതായി രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.

രാഹുൽ ഈശ്വറിന്‍റേത് സന്നിധാനത്ത് കലാപമുണ്ടാക്കാനുള്ള മനഃപൂര്‍വമായ ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി പ്രമോദ് ആണ് പോലീസിൽ പരാതി നല്‍കിയിരുന്നത്.

Related posts